ബെംഗളൂരു: കർണാടകയിൽ പ്ലാസ്മ തെറാപ്പിയിലൂടെ രണ്ടാമത്തെ കോവിഡ് രോഗിയും സുഖംപ്രാപിച്ചതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു.
വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനാണ് പ്ലാസ്മ തെറാപ്പിയിലൂടെ സാധാരണ നിലയിലായതെന്ന് മന്ത്രി ബി. ശ്രീരാമുലു ട്വീറ്റ് ചെയ്തത്.
പൂർണ രോഗ മുക്തി നേടിയശേഷം ഇയാളെ വീട്ടിലേക്കു വിടുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ രോഗം ഭേദമായ വ്യക്തിയുടെ പ്ലാസ്മ മേയ് 27-നാണ് മധ്യവയസ്കന് നൽകിയത്.
ചികിത്സക്ക് പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രയിൽ ചികിത്സയിലായിരുന്ന 65 കാരൻ പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചിരുന്നു.
#ಕೊರೊನ ಸೋಂಕಿನಿಂದ ವಿಕ್ಟೋರಿಯ ಆಸ್ಪತ್ರೆಯ ಐಸಿಯೂಗೆ ದಾಖಲಾಗಿದ್ದ ಮಧ್ಯವಯಸ್ಕ ರೋಗಿಯೊಬ್ಬರು #ಪ್ಲಾಸ್ಮಾ ಚಿಕಿತ್ಸೆಯಿಂದ ಚೇತರಿಸಿಕೊಂಡು ತೀವ್ರನಿಗಾ ಘಟಕದಿಂದ ಬಿಡುಗಡೆಯಾಗಿದ್ದಾರೆ. ಪ್ಲಾಸ್ಮಾ ಚಿಕಿತ್ಸೆ ಪಡೆದು ಚೇತರಿಸಿಕೊಂಡ ಎರಡನೇ ಪ್ರಕರಣ ಇದಾಗಿದ್ದು, ಸದ್ಯ ಸಾಮಾನ್ಯ ವಾರ್ಡ್ ನಲ್ಲಿ ಅವರನ್ನ ಇರಿಸಲಾಗಿದೆ. 1/2 pic.twitter.com/0w5jd5rf8S
— B Sriramulu (@sriramulubjp) June 5, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.2/2
ಅವರ ಆರೋಗ್ಯ ಸುಧಾರಿಸುತ್ತಿದ್ದು, ಆದಷ್ಟು ಬೇಗ ಆಸ್ಪತ್ರೆಯಿಂದ ಬಿಡುಗಡೆಗೊಳಿಸಲಾಗುವುದು ಎಂದು ಆಸ್ಪತ್ರೆ ನಿರ್ದೇಶಕರು ಹೇಳಿದ್ದಾರೆ.
ಇದಕ್ಕಾಗಿ ಶ್ರಮಿಸಿದ ಆಸ್ಪತ್ರೆ ವೈದ್ಯರು ಮತ್ತು ಸಿಬ್ಬಂದಿಗೆ ಅಭಿನಂದನೆಗಳು.#plasmatherapy
— B Sriramulu (@sriramulubjp) June 5, 2020