യുവരാജിന് വെറും ഒരു കോടി രൂപ! മുംബൈ ഇന്ത്യന്‍സിന്‍റെ നേട്ടമെന്ന് ആകാശ് അംബാനി

ജയ്പുര്‍: ഐപിഎല്‍ താരലേലത്തിന്‍റെ ഒന്നാം ദിവസം യുവരാജ് സിംഗിന്‍റെ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവിയെ അവഗണിക്കുകയായിരുന്നു ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി.

എന്നാല്‍ ഐപിഎല്‍ താരലേലത്തിന്‍റെ രണ്ടാം ദിവസം കഥ മാറി. യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില വെറും ഒരു കോടി രൂപയായിരുന്നു. ആ വിലയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ സ്വന്തമാക്കിയിരിക്കുന്നത്. സ്തെസമയം, 2 വര്‍ഷം മുന്‍പ് ഈ താരത്തിന് വില 16 കോടിയായിരുന്നു!!

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

യുവരാജിനെപ്പോലെ ഒരു താരത്തെ അവസാന നിമിഷം വെറും ഒരു കോടി രൂപയ്ക്കു സ്വന്തമാക്കാനായത് മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ നേട്ടമാണെന്ന് ടീം ഉടമ ആകാശ് അംബാനി അഭിപ്രായപ്പെട്ടു. യുവരാജിനെ സ്വന്തമാക്കിയതിന് ശേഷമായിരുന്നു ആകാശിന്‍റെ പ്രതികരണം.

യുവരാജിനും മലിംഗയ്ക്കുമായി കൂടുതല്‍ പണം മാറ്റിവച്ചിരുന്നു. എന്നാല്‍ വെറും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാന്‍ സാധിച്ചത് 12 വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിന്‍റെ ചരിത്രത്തില്‍ത്തന്നെ മുംബൈയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്. ഒരു താരത്തിന് കരിയറില്‍ നേടാന്‍ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജെന്നും ആകാശ് അംബാനി പറഞ്ഞു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

കൂടാതെ, അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാനാണ് ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ്   ശ്രമിച്ചതെന്നും ആകാശ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ടീം യുവരാജിനെ ഉൾപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
[masterslider id="10"]

Related posts

Click Here to Follow Us