പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്

ബെംഗളൂരു: കന്നഡ നടൻ ഉപേന്ദ്ര തന്റെ രാഷ്ട്രീയ പാർട്ടിയായ പ്രജകീയയുടെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കി. ഓരോ നിയമസഭാ മണ്ഡലങ്ങളിലുമുള്ള പാർട്ടി പ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന സൈറ്റിൽ ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാനുള്ള പ്രത്യേക സംവിധാനവുമുണ്ട്. ആരോഗ്യ-തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ മുതൽ അടിസ്ഥാന സൗകര്യ വികസനം വരെയുള്ള കാര്യങ്ങൾ ഇതിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.

തിങ്കളാഴ്ച വൈകുന്നേരത്തോടെ 15,000-ലധികം പൗരന്മാരും ടിക്കറ്റ് ആഗ്രഹിക്കുന്ന 250 അപേക്ഷകരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ കർശനമായ നിബന്ധനകളോടെയുള്ള സത്യവാങ്മൂലത്തിൽ ഒപ്പിടേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും ഓരോ ആറുമാസം കൂടുമ്പോഴും പ്രവർത്തന മൂല്യനിർണ്ണയത്തിന് വിധേയമാകുമെന്നും ഇതിൽ വ്യക്തമാക്കുന്നു. മണ്ഡലത്തിലെ 50 ശതമാനത്തിലധികം ജനങ്ങൾ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാൽ രണ്ടാമതൊരു മൂല്യനിർണ്ണയം കൂടി നടത്തും. അതിലും പരാജയപ്പെട്ടാൽ പദവി രാജിവെക്കണമെന്നതാണ് പാർട്ടിയുടെ വിപ്ലവകരമായ തീരുമാനം.

  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു

അപേക്ഷകർ തങ്ങളുടെ വ്യക്തിഗത വിവരങ്ങളും താത്പര്യങ്ങളും വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നതിനൊപ്പം നിശ്ചിത മാനദണ്ഡങ്ങൾ (SOP) പാലിക്കുമെന്ന കരാറിലും ഒപ്പിടണം. ജനങ്ങൾക്ക് സ്ഥാനാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാൻ ഫോൺ നമ്പറുകളും വാട്‌സ്ആപ്പ് നമ്പറുകളും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിൽ, വിദ്യാഭ്യാസം, റോഡ്, ശുദ്ധജലം, മാലിന്യ സംസ്കരണം തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന ഏത് പ്രശ്നവും പൗരന്മാർക്ക് മണ്ഡലം തിരിച്ച് റിപ്പോർട്ട് ചെയ്യാം. 2018-ൽ സോഷ്യലിസ്റ്റ് പാർട്ടിയായി സ്ഥാപിതമായ പ്രജകീയ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. നയങ്ങളേക്കാൾ പ്രവർത്തനങ്ങൾക്കും സുതാര്യതയ്ക്കും മുൻഗണന നൽകുന്ന രീതിയാണ് പുതിയ വെബ്സൈറ്റിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
[masterslider id="10"]

Related posts

Click Here to Follow Us