ദസറ കാഴ്ചകള്‍ കണ്ട് ദമ്പതികളുടെ കുതിരവണ്ടി സവാരി

രാജകീയ വീഥിയില്‍ ദസറ കാഴ്ചകള്‍ കണ്ട ദമ്പതികളുടെ കുതിരവണ്ടി സവാരി. ടൂറിസം വകുപ്പുമായി സഹകരിച്ച് പുരാവസ്തു, മ്യൂസിയം, പൈതൃക വകുപ്പ് സംഘടിപ്പിച്ച ഈ പരിപാടിയില്‍ പാരമ്പര്യവും പൈതൃക പര്യവേഷണവും സമന്വയിപ്പിച്ചുകൊണ്ട് പരമ്പരാഗത വസ്ത്രം ധരിച്ച ദമ്പതികള്‍ പങ്കെടുത്തു.

പൈതൃക സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമല്ല, പരമ്പരാഗത വസ്ത്രങ്ങള്‍ ജനപ്രിയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഇരുപത്തിയഞ്ച് ദമ്പതികള്‍ പങ്കെടുത്തു.

1970-കള്‍ വരെ മൈസൂരുവില്‍ കുതിരവണ്ടി സവാരി പേരുകേട്ടതായിരുന്നു, പിന്നീട് ക്രമേണ മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ആ സ്ഥാനം ഏറ്റെടുത്തു. അതുകൊണ്ടാണ് പൈതൃക സവാരിക്ക് കുതിരവണ്ടികള്‍ ഉപയോഗിക്കാന്‍ കാരണം.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ഇക്കാലത്ത്, അത്തരം ഒരുപിടി വണ്ടികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്, വംശനാശത്തിന്റെ വക്കിലുള്ള മൈസൂരു പൈതൃകത്തിന്റെ മറ്റൊരു മുഖം കൂടിയണിത്. അവയുടെ സംരക്ഷണത്തിന്റെ അനിവാര്യതയും പദ്ധതി തെളിയിക്കുന്നു.

മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന നിര്‍മ്മിതികളില്‍ ഒന്നായതും ഏറ്റവും രാജകീയമായ നിര്‍മ്മിതികളില്‍ ഒന്നുമായ ടൗണ്‍ ഹാളില്‍ നിന്നാണ് കുതിരവണ്ടി സവാരി ആരംഭിച്ചത്. കന്നഡ ചലച്ചിത്ര നടനും സംവിധായകനുമായ പ്രകാശ് തുമിനാട് റൈഡ് ഫ്‌ലാഗ് ഓഫ് ചെയ്തു, അദ്ദേഹത്തിന്റെ ഭാര്യയും പരിപാടിയില്‍ പങ്കെടുത്തു.

മൈസൂരു ദസറ ആഗോളതലത്തില്‍ അറിയപ്പെടുന്ന തരത്തിലുള്ള ഒന്നായിരുന്നുവെന്നും കുതിരവണ്ടി സവാരി പ്രാദേശിക പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, പുതിയ തലമുറയെ സംരക്ഷണത്തിലേക്ക് ചുവടുവെക്കാന്‍ പ്രചോദപ്പിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ പ്രകാശ് തുമിനാട് പറഞ്ഞു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദമ്പതികള്‍ പരിപാടിയില്‍ പങ്കെടുത്തു. പുരുഷന്മാര്‍ പരമ്പരാഗത മൈസൂരു പേട്ട, പഞ്ചെ, ശല്യം എന്നിവ ധരിച്ചപ്പോള്‍, സ്ത്രീകള്‍ മൈസൂരു മല്ലിഗെ അല്ലെങ്കില്‍ മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച പട്ടുസാരികള്‍ ധരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts