രാമേശ്വരം കഫേയിലെ ഭക്ഷണത്തിൽ പുഴുവിനെ ഇട്ടത് ഉപഭോക്താവ്; പരാതിയുമായി കഫേ ഉടമ

ബെംഗളൂരു : ദേവനഹള്ളിയിലെ കെംപെഗൗഡ വിമാനത്താവളത്തിലെ രാമേശ്വരം കഫേയിൽ ലഘുഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ബഹളം വച്ച ഉപഭോക്താവിനെതിരെ പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്തുവെന്ന കുറ്റം ചുമത്തി പരാതി.

വ്യാഴാഴ്ച രാവിലെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാമേശ്വരം കഫേയിൽ ഒരു ഉപഭോക്താവ് പൊങ്കൽ വാങ്ങി കഴിക്കുന്നതിനിടെ അതിൽ നിന്ന് പുഴുവിനെ കണ്ടെത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

വീഡിയോ വൈറലായതോടെ, രാമേശ്വരം കഫേ സ്ഥിതിഗതികൾ വ്യക്തമാക്കി ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ഉപഭോക്താക്കൾ ഭക്ഷണത്തിൽ മായം കലർന്നതായി വ്യാജമായി ആരോപിക്കുകയും ബ്രാൻഡിന്റെ പ്രശസ്തിക്ക് കോട്ടം വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു.

പണത്തിനായി തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും അവർ ആരോപിച്ചു. ഇതുസംബന്ധിച്ച് ഉപഭോക്താക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
[masterslider id="10"]

Related posts