അതിർത്തി തർക്കം: കർണാടക നിയമസഭ പ്രമേയം പാസാക്കും

ബെംഗളൂരു: 1956ലെ സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച് വരച്ച അതിർത്തികൾ അന്തിമമാണെന്ന നിലപാട് മഹാരാഷ്ട്രയെ അറിയിക്കാനുള്ള പ്രമേയം കർണാടക നിയമസഭ പാസാക്കും. ബെലഗാവി അതിർത്തി തർക്കത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നിയമസഭയിൽ സംസാരിച്ച ബൊമ്മൈ, ഇരു സംസ്ഥാനങ്ങളും സംസ്ഥാന പുനഃസംഘടന നിയമത്തെ മാനിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

നമ്മുടെ നിലപാട് ആവർത്തിച്ച് ഇരുസഭകളിലും ബുധനാഴ്‌ച പ്രമേയം പാസാക്കുമെന്നും ബൊമ്മൈ പറഞ്ഞു, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് അംഗങ്ങളും ഇതിന് സമ്മതിച്ചു. നിലവിൽ കർണാടകയിലെ ഏറ്റവും വലിയ ജില്ലകളിൽ ഒന്നായ പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബെലഗാവിയിൽ (ബെൽഗാം) മഹാരാഷ്ട്ര ഭാഷാപരമായ അടിസ്ഥാനത്തിൽ അവകാശവാദമുന്നയിച്ചിട്ടുണ്ട്. 1967 മുതൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാരും പാർട്ടികളും അതിർത്തി തർക്കത്തിന് ആക്കം കൂട്ടിയതെങ്ങനെയെന്ന് സംവാദത്തിന് തുടക്കമിട്ട സിദ്ധരാമയ്യ വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts