വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ

ബെംഗളൂരു: മാണ്ഡ്യ ജില്ലയിൽ കെആർ പേട്ട് താലൂക്കിലെ ഗ്രാമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മാർച്ച് 31 ന് ഒമ്പത് വയസുകാരിയെ ടോയ്‌ലറ്റിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് എസ് കെ ചന്ദ്രശേഖർ.

സ്‌കൂൾ തുറന്ന ശേഷം സ്‌കൂളിൽ പോകാൻ പെൺകുട്ടി തയ്യാറാകാഞ്ഞതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സഹപാഠികളോട് സംസാരിച്ചതിനെ തുടർന്നാണ് ചന്ദ്രശേഖർ ടോയ്‌ലറ്റിനുള്ളിൽ തങ്ങളെ അനുചിതമായി തൊടുമെന്ന് പെൺകുട്ടികൾ പറഞ്ഞത്. അദ്ധ്യാപകന്റെ പ്രവൃത്തികൾ പുറത്തുപറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ പറഞ്ഞു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

ആരോപണത്തെ തുടർന്ന് സ്‌കൂൾ സന്ദർശിച്ച ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബസവരാജുവാണ് അധ്യാപകന്റെ പ്രവൃത്തികൾ പുറംലോകത്തോട്  വെളിപ്പെടുത്തിയത്. അധ്യാപകനെ സസ്‌പെൻഡ് ചെയ്തില്ലെങ്കിൽ മർദിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയതിനെ  തുടർന്നാണ് പ്രധാന അദ്ധ്യാപകൻ ചന്ദ്രശേഖറിനെ സ്കൂളിൽ നിന്നും  സസ്പെൻഡ് ചെയ്തത്. വിവരമറിഞ്ഞ് കിക്കേരി പോലീസ് ഗ്രാമത്തിലെത്തി അധ്യാപകനെതിരെ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts