65% പേരും മരിച്ചത് ആശുപത്രിയിലെത്തി ഒരു ദിവസത്തിനുള്ളിൽ; മരണസംഖ്യ വർദ്ധിക്കാൻ കാരണം സമയത്തിന് ചികിൽസ തേടാത്തതിനാൽ.

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയാലാണ്.

കർണാടകയിലെ കോവിഡ് മരണനിരക്ക് ഇപ്പോഴും വളരെയധികളാണ്. 3000 ന് അധികം ആളുകൾ ഇതുവരെ മരിച്ച് കഴിഞ്ഞു, നഗരത്തിലെ അവസ്ഥയും വ്യത്യസ്ഥമല്ല.

ജൂലൈ 1 ന് നഗരത്തിലെ കോവിഡ് മരണ സംഖ്യ 97 ആയിരുന്നു. ഇന്ന് അത് 1218 ആയി.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

ഇതിൽ 65 ശതമാനത്തോളം ആളുകളും ആശുപത്രിയിൽ എത്തി 24 മണിക്കൂറിൽ ആണ് മരിച്ചത്.

കോവിഡിൻ്റേതാകാവുന്ന ലക്ഷണങ്ങളായ പനിയോ ശ്വാസതടസമോ ഉളളവർ വളരെ പെട്ടെന്ന് തന്നെ ആശുപത്രികളിൽ ചികിൽസ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.

നഗരത്തിലെ കോവിഡ് മരണങ്ങളിൽ 60 ശതമാനം പേരും ലക്ഷണം കണ്ടെത്തി 3 ദിവസത്തിനകം ചികിൽസക്ക് തയ്യാറാവാത്തവരാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ.

ജീവിത ശൈലീ രോഗങ്ങൾക്കും മറ്റും മരുന്ന് കഴിക്കുന്നവർ കോവിഡുമായി ബന്ധപ്പെട്ട ലക്ഷണം തിരിച്ചറിഞ്ഞാലുടൻ ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts