ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ സുരക്ഷിതമായിരിക്കാൻ സൈന്യം മുൻ‌കൂർ നിർദ്ദേശം നൽകി; പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി

കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ സുരക്ഷിതമായ ബങ്കറിലേക്ക് മാറാൻ സൈന്യം തനിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി വെളിപ്പെടുത്തി.

തന്റെ ഭാര്യയും മുൻ പ്രധാനമന്ത്രിയുമായ ബേനസീർ ഭൂട്ടോയുടെ 18-ാം ചരമവാർഷികത്തോടനുബന്ധിച്ച് സിന്ധ് പ്രവിശ്യയിലെ ലാർക്കാനയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “യുദ്ധം തുടങ്ങിയെന്ന് അറിയിച്ചുകൊണ്ട് എന്റെ മിലിട്ടറി സെക്രട്ടറി അടുത്തുവന്നു.

‘സർ, നമുക്ക് ബങ്കറിലേക്ക് മാറാം’ എന്ന് അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ഞാൻ അത് നിരസിച്ചു. രക്തസാക്ഷിത്വം വരിക്കാനുണ്ടെങ്കിൽ അത് ഇവിടെ വെച്ചാകട്ടെ. നേതാക്കൾ ബങ്കറിലല്ല, യുദ്ധഭൂമിയിലാണ് മരിക്കേണ്ടത് എന്നാണ് ഞാൻ അദ്ദേഹത്തിന് നൽകിയ മറുപടി.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

സൈനിക നടപടികൾ തുടങ്ങുന്നതിന് നാല് ദിവസം മുൻപേ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് താൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായും സർദാരി അവകാശപ്പെട്ടു. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീറിനെ അദ്ദേഹം പ്രശംസിച്ചു. ആസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയത് പിപിപി ആണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും മുനീറിനെ പുകഴ്ത്തിയിട്ടുണ്ടെന്നും സർദാരി കൂട്ടിച്ചേർത്തു.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എട്ട് മാസത്തെ നിഷേധത്തിന് ശേഷം, മെയ് 10-ന് പുലർച്ചെ ഇന്ത്യ തങ്ങളുടെ നൂറ്‍ ഖാൻ വ്യോമതാവളം ആക്രമിച്ചതായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ ആദ്യമായി സമ്മതിച്ചു. 36 മണിക്കൂറിനുള്ളിൽ ഇന്ത്യ 80 ഡ്രോണുകൾ അയച്ചു. ഇതിൽ 79 എണ്ണത്തെയും തടഞ്ഞു. എന്നാൽ ഒരെണ്ണം വ്യോമതാവളത്തിൽ പതിച്ച് നാശനഷ്ടങ്ങളുണ്ടാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts