ജീവിച്ചിരിപ്പില്ലാത്തവർക്കടക്കം 4,475 സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ നൽകി കർണാടക

ബെം​ഗളൂരു: കർണാടകയിൽ 4,475 സ്വാതന്ത്ര്യ സമര സേനാനികൾക്ക് 10,000 രൂപ പ്രതിമാസ പെൻഷൻ നൽകുന്നുണ്ട്, എന്നാൽ അവരിൽ ഏതാനും നൂറുപേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളൂവെന്നും അവരുടെ കുടുംബാംഗങ്ങൾക്കാണ് പണം ലഭിക്കുന്നതെന്നും അധികൃതർ പറയുന്നു.

870-ൽ ബെലഗാവിയിലാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യസമര സേനാനികൾ പെൻഷൻ വാങ്ങുന്നത്, തുടർന്ന് ധാർവാഡ് (511), ബെംഗളൂരു അർബൻ (472), തുമകുരു (376). സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ & അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസിൽ (ഡിപിഎആർ) നിന്ന് അടുത്തിടെ റവന്യൂ വകുപ്പിലേക്ക് മാറ്റി.

വിശദാംശങ്ങൾ അയയ്ക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. ഇതുവരെ 602 പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ ലഭിച്ചു. ഇവരിൽ 98 സ്വാതന്ത്ര്യ സമര സേനാനികൾ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നും ഡയറക്ടർ ഓഫ് സോഷ്യൽ സെക്യൂരിറ്റി ആൻഡ് പെൻഷൻ ഡിഎം സതീഷ് കുമാർ പറഞ്ഞു. കൂടാതെ മൂന്ന് പേരുടെ വിലാസം കണ്ടെത്താൻ കഴിഞ്ഞില്ലന്നും. ബാക്കി 501 പേർ മരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി

ചട്ടങ്ങൾ അനുസരിച്ച്, മരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ ഭർത്താവ്/ഭാര്യ അല്ലെങ്കിൽ ആശ്രിതരായ മക്കൾ എന്നിവർക്ക് പെൻഷൻ ലഭിക്കും. 1969-ൽ അന്നത്തെ മൈസൂർ സർക്കാർ മൈസൂർ സ്റ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്‌സ് വെൽഫെയർ റൂൾസ് പുറത്തിറക്കിയതോടെയാണ് സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ ആരംഭിച്ചത്. അന്ന് പ്രതിമാസം 50 രൂപയായിരുന്നു പെൻഷൻ തുക. 1980ൽ 90 രൂപയായും 1989ൽ 200 രൂപയായും 2000ൽ 750 രൂപയായും വർധിപ്പിച്ചു. 2017ൽ പെൻഷൻ തുക 8000ൽ നിന്ന് 10000 രൂപയാക്കി ഉയർത്തുകയും ചെയ്തു.

പെൻഷൻ പേയ്‌മെന്റുകൾ ഡയറക്ട് ബെനിഫിഷ്യറി ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിലേക്ക് മാറിയെങ്കിലും, സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഇപ്പോഴും ഡെപ്യൂട്ടി കമ്മീഷണർമാർ വഴിയാണ് പണം നൽകുന്നത്. “സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷനുകൾക്കായി ഞങ്ങൾ കേന്ദ്രീകൃത ഡിബിടിയിലേക്ക് നീങ്ങുകയാണ്. സെപ്റ്റംബറിന് ശേഷം അവർക്ക് പെൻഷൻ പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് ലഭിക്കുമെന്നും കുമാർ പറഞ്ഞു.

നിയമങ്ങൾ അനുസരിച്ച്, സ്വാതന്ത്ര്യ സമര കാലത്ത് ആറ് മാസത്തിൽ കുറയാതെ തടവിന് ശിക്ഷിക്കപ്പെടുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ, കൊല്ലപ്പെടുകയോ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയോ, പോലീസ് അല്ലെങ്കിൽ സൈനിക വെടിവയ്പ്പ് മൂലം മരിക്കുകയോ, സ്വാതന്ത്ര്യസമരകാലത്ത് ജോലിയോ ഉപജീവനമോ നഷ്ടപ്പെട്ടതോ ആയ ഏതൊരു വ്യക്തിയെയും സ്വാതന്ത്ര്യ സമരസേനാനി എന്ന് നിർവചിക്കുന്നു. ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐഎൻഎ) പ്രവർത്തനങ്ങളിലെ പങ്കാളിത്തവും പെൻഷൻ അർഹതയ്ക്കായി പരിഗണിക്കും.

സ്വതന്ത്ര സൈനിക സമ്മാൻ യോജന (എസ്എസ്എസ്വൈ) പ്രകാരം കേന്ദ്രസർക്കാരിൽ നിന്ന് 26,000 രൂപ പെൻഷനും സ്വാതന്ത്ര്യ സമര സേനാനികൾക്ക് ലഭിക്കുന്നു. ഈ വർഷം മാർച്ചിൽ, 3,274.87 കോടി രൂപ അടങ്കലുള്ള പദ്ധതി 2025-26 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us