രേണുരാജും ശ്രീറാമും വിവാഹിതരായി , ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇരുവരും എം ബി ബി എസ് ബിരുദധാരികളാണ്. കൂടാതെ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ പുറത്തുവിട്ടത്.

  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

2015ലാണ് രേണുരാജ് സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. എറണാകുളം അസി.കളക്ടര്‍, തൃശൂര്‍ ഡെപ്യൂട്ടി കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, നഗരകാര്യ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലേറ്റത്.

 

എറണാകുളം പനമ്പള്ളി നഗര്‍ സ്വദേശിയാണ് ശ്രീറാം. 2013ലാണ് സിവില്‍ സര്‍വീസ് പാസായത്. പത്തനംതിട്ട അസി.കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, സര്‍വേ ആന്‍ഡ് ലാന്‍ഡ് ഡയറക്ടര്‍, തിരുവല്ല ആര്‍.ഡി.ഒ, പൊതുഭരണ വകുപ്പ് അസി.സെക്രട്ടറി, കൊവിഡ് ഡേറ്റ മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാര്‍ ഇടിച്ച്‌ മരിച്ച കേസിലെ പ്രതിയായതിന് പിന്നാലെ സസ്‌പെന്‍ഷനിലായ ശ്രീറാം,​ മാസങ്ങള്‍ക്ക് ശേഷമാണ് സര്‍വീസില്‍ തിരിച്ചെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
[masterslider id="10"]

Related posts