ആർവി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ കറങ്ങി ഡ്രൈവറില്ലാ കാർ

ബെംഗളൂരു: ആറ് വർഷത്തെ കഠിനാധ്വാനം ഫലം കണ്ടതായി തോന്നുന്നു. ഡ്രൈവറില്ലാ കാറിന്റെ ഒരു പ്രോട്ടോടൈപ്പ് ബെംഗളൂരുവിലെ ആർവി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ അനാച്ഛാദനം ചെയ്തു.

വിപ്രോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവയുമായി സഹകരിച്ചാണ് ഈ ഡ്രൈവറില്ലാ കാർ നിർമ്മിച്ചിരിക്കുന്നത്.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

മൈസൂരു റോഡിലെ ആർവി കോളേജ് കാമ്പസിൽ വെച്ച് ഈ ഡ്രൈവറില്ലാ കാറിൽ ഉത്തരാദി മഠത്തിലെ സത്യാത്മതീർത്ഥ സ്വാമി സഞ്ചരിച്ചു. ഇതിന്റെ ഒരു വീഡിയോ ഇന്നലെ ഒരു എക്സ് ഉപയോക്താവ് പങ്കിട്ടു.

ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് കാറിന്റെ അനാച്ഛാദനത്തെക്കുറിച്ച് ഐഐഎസ്‌സിയിൽ നിന്നോ വിപ്രോയിൽ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.

ആർവി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഒരു പത്രക്കുറിപ്പും വന്നിട്ടില്ല. ഈ പ്രോട്ടോടൈപ്പ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലായിരിക്കാൻ സാധ്യതയില്ലന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
[masterslider id="10"]

Related posts

Click Here to Follow Us