റിയോ ഡി ജനീറോ: ഒളിംപിക്‌സ് നീന്തലില്‍ ചരിത്രമെഴുതി മൈക്കല്‍ ഫെല്‍പ്‌സ്. സ്വര്‍ണ്ണനേട്ടം 21 ആയി. ഇന്ന് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 4×200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് സ്വര്‍ണ്ണം നേടി. റിയോയിലെ മൂന്നാമത്തെ സ്വര്‍ണ്ണമാണിത്.
നീന്തല്‍ക്കുളത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്. റിയോയില്‍ മൂന്നാമത്തെ സ്വര്‍ണ്ണം മുങ്ങിയെടുത്തിരിക്കുന്നു. ഒളിംപിക് കരിയറില്‍ ഫെല്‍പ്‌സിന്റെ ഇരുപത്തിയൊന്നാം സ്വര്‍ണ്ണമാണിത്.
ഇന്ന് ആദ്യനേട്ടം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലായിരുന്നു. ഒരു മിനിറ്റ് 53.36 സെക്കന്റുകൊണ്ടാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ വെള്ളി ജപ്പാന്റെ മസാറ്റ സകായിക്കാണ്. സമയം 1 മിനിറ്റ് 53.4 സെക്കന്റ്. ഹംഗറിയുടെ താരത്തിനാണ് വെങ്കലം.
തൊട്ടുപിന്നാലെയായിരുന്നു 4×200 മീറ്റര്‍ മെഡ്‌ലെയില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വന്തമാക്കി. ഏഴു മിനിറ്റ് കൊണ്ടാണ് അമേരിക്കന്‍ ടീം ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ബ്രിട്ടന്‍ വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. റിയോയില്‍ ഫെല്‍പ്‌സിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്. നേരത്തെ നേരത്തെ 4 X 100 മീറ്റര്‍ റിലേയിലും ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.
Related posts
-
സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
ബ്യൂണസ് ഐറിസ്: വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്റീനയെ സൂപ്പർ... -
ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്സലോണയില്‍ നിന്ന് 8 പേര്; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
മാഡ്രിഡ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ പോരാട്ടത്തിനുള്ള സ്പെയിന് ദേശീയ ടീമിനെ പ്രഖ്യാപിച്ചു.... -
തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
ന്യൂഡൽഹി: ഗുസ്തി ഗോദയിലേക്ക് സജീവമായി മടങ്ങിവരാനുള്ള വിനേഷ് ഫോഗട്ടിന്റെ ശ്രമങ്ങൾക്ക് കനത്ത...
