മലിനജലം കഴിച്ച് 18 പേർ അസുകബാധിതരായി; രണ്ടുപേരുടെ നില ഗുരുതരം

ബെംഗളൂരു : ഹോസ്പേട്ട് താലൂക്കിലെ നല്ലപ്പൂർ ഗ്രാമത്തിൽ മലിനജലം കുടിച്ച് 18 പേർ ആശുപത്രിയിലായി. ഓവർഹെഡ് ടാങ്ക് ശുചീകരിക്കാത്തതിനാൽ മലിനജലം വിതരണം ചെയ്യുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

18 പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിട്ടുണ്ട്, ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

വിജയനഗർ ജിപിഎം സിഇഒ സദാശിവ പ്രഭു, ഡിഎച്ച്ഒ ശങ്കർ നായിക് എന്നിവർ ഗ്രാമം സന്ദർശിച്ച് വിതരണം ചെയ്ത വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us