അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു; ഭക്ഷണ വില സംബന്ധിച്ചുള്ള തീരുമാനം വ്യക്തമാക്കി ബെംഗളൂരു റെസ്റ്റോറന്റുകൾ

ബെംഗളൂരു: വെണ്ണയുടെയും നെയ്യിന്റെയും വില കുതിച്ചുയരുന്നുണ്ടെങ്കിലും, ഗ്യാസിന്റെയും പാചക എണ്ണയുടെയും വില കുറയുന്നത് റെസ്റ്റോറന്റ് ഉടമകളെ അവരുടെ ഔട്ട്‌ലെറ്റുകളിൽ ഭക്ഷണ വില വർദ്ധിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. നഗരത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലഘുഭക്ഷണമായ ദോശയുടെ പ്രാഥമിക ചേരുവകളാണ് വെണ്ണയും നെയ്യും, കൂടാതെ മധുരപലഹാരങ്ങൾ തയ്യാറാക്കാനും അവ വ്യാപകമായി ഉപയോഗിക്കുന്നവയാണ്.

കനത്ത മഴയെ തുടർന്ന് പച്ചക്കറി വില കുതിച്ചുയർന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ വെണ്ണയുടെ വില 16 ശതമാനവും നെയ്യുടെ വില 25 ശതമാനവും വർദ്ധിച്ചുവെന്നും വിദ്യാർത്ഥി ഭവന്റെ ഉടമ അരുൺ അഡിഗ പറഞ്ഞു. എന്നാൽ മറ്റ് ആവശ്യവസ്തുക്കളുടെ വിലയിലെ ഇടിവ് കാരണം ഞങ്ങൾക്ക് ഇത് സന്തുലിതമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചില റെസ്റ്റോറന്റുകൾ നെയ്യ് മസാല ദോശയുടെ അളവ് പരിമിതപ്പെടുത്തിയിട്ടാണ് ഭക്ഷണം നൽകുന്നത് എന്ന് വിവി പുരത്തെ ഒരു ഭക്ഷണശാല ഉടമ പറയുന്നു. വിലക്കയറ്റത്തിൽ നിന്ന് വിട്ടുനിൽക്കാൻ റെസ്റ്റോറന്റുകൾ കൂട്ടായി സമ്മതിച്ചതായി ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) പ്രസിഡന്റ് പിസി റാവു പറഞ്ഞു. ജനക്കൂട്ടം ഇപ്പോൾ ഭക്ഷണശാലകളിലേക്ക് മടങ്ങുന്നതിനാൽ വില വർധിപ്പിക്കാൻ ഇത് ശരിയായ സമയമല്ലെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വെണ്ണയുടെയും നെയ്യിന്റെയും വിലയിൽ അസാധാരണമായ വർധനവ് ഉണ്ടായിട്ടില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ സതീഷ് ബിസി പറഞ്ഞു. നിങ്ങൾ നന്ദിനി ഉൽപ്പന്നങ്ങളെ സ്വകാര്യ കമ്പനികളുടേതുമായി താരതമ്യം ചെയ്യുമ്പോൾ, ഞങ്ങളുടെ വില കുറവാണ് എന്നും അദ്ദേഹം പറഞ്ഞു.

നന്ദിനി നെയ്യ് വില സെപ്റ്റംബറിൽ ലിറ്ററിന് 518 രൂപയിൽ നിന്ന് നവംബറിൽ 620 രൂപയായി ഉയർന്നു, 102 രൂപയോളമാണ് രണ്ട് മാസത്തിനുള്ളിൽ വർദ്ധിച്ചത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us