5 വർഷത്തെ കാലതാമസത്തിന് ശേഷവും ‘108’ ടെൻഡർ നടപടികൾ വൈകുന്നു

ബെംഗളൂരു: ഏകദേശം അഞ്ച് വർഷം മുമ്പ്, 2017 ജൂലൈയിൽ, സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ‘108’ ആംബുലൻസ് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ജിവികെ-ഇഎംആർഐയുമായുള്ള കരാർ അവസാനിപ്പിച്ചു. അതിനുശേഷം, മൂന്ന് തവണ ടെൻഡറുകൾ വിളിച്ചിരുന്നു, എന്നാൽ ഇതുവരെ പുതിയ സേവന ദാതാവ് ലഭ്യമായിട്ടില്ല, കൂടാതെ ജിവികെ GVK സേവനം തുടരുന്നുമുണ്ട്. കഴിഞ്ഞയാഴ്ച, ഏകദേശം 16 മണിക്കൂറോളമാണ് ഈ സംവിധാനം തകരാറിലായത്. അതിലൂടെ സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ആംബുലൻസ് സഹായം തേടുന്നവരെയാണ് ഇത് ബാധിച്ചു.

മൂന്നാം തവണയാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്, എന്നാൽ ലേലം സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഒരു പുതിയ സേവന ദാതാവ് അടുത്ത വർഷം ആദ്യം മാത്രമേ ചുമതലയേൽക്കുകയുള്ളൂ. 2017-ൽ, കാലതാമസം നേരിട്ട സേവനങ്ങൾ, ക്രമക്കേടുകൾ, ജിഐഎസ് ട്രാക്കിംഗ് പോലുള്ള ടെൻഡർ വ്യവസ്ഥകൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിൽ ജിവികെയുടെ കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ആ വർഷം ഡിപ്പാർട്ട്‌മെന്റ് പുതിയ ടെൻഡറുകൾ നടത്തിയപ്പോൾ ജിവികെ അതിനെ കോടതിയിൽ ചോദ്യം ചെയ്തു. പിന്നീട്, മോശം പ്രതികരണം ചൂണ്ടിക്കാട്ടി ഡിപ്പാർട്ട്‌മെന്റ് ടെൻഡർ നടപടികളും നിർത്തി, ശേഷം കുറച്ച് സമയത്തേക്ക് കൂടി സേവനങ്ങൾ തുടരാൻ ജിവികെയോട് ആവശ്യപ്പെടുകയായിരുന്നു.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

2020 ഡിസംബറിൽ വീണ്ടും ടെൻഡറുകൾ വിളിച്ചിരുന്നു. എന്നാൽ ചില ടെൻഡർ പാരാമീറ്ററുകൾ പുനഃപരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കീഴിൽ ഒരു ഉന്നതാധികാര സമിതി രൂപീകരിക്കാൻ സർക്കാർ ആവശ്യപ്പെട്ടു എന്നും പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) ടി കെ അനിൽ കുമാർ പറഞ്ഞു.

ആംബുലൻസ് സർവീസ് സംബന്ധിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ വാദം കേൾക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും ടെൻഡറുകൾ റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ടെൻഡർ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പദ്ധതിയെ കൂടുതൽ വലിച്ചിടാനുള്ള ഉദ്ദേശ്യത്തോടെ മനസ്സിന്റെ പ്രയോഗമല്ലെന്ന് തോന്നുന്നുവെന്ന് ബെഞ്ച് പറഞ്ഞു.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

ഒടുവിൽ, “ഉന്നതാധികാര സമിതി 9-10 കാര്യങ്ങൾ പരാമർശിച്ച് ഒരു റിപ്പോർട്ട് നൽകി. കോൾ സെന്റർ വാഹനങ്ങളുമായി സംയോജിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം, വരുന്ന രോഗികളെ കുറിച്ച് ആശുപത്രികൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ചെലവ് കണക്കാക്കേണ്ടതുണ്ട്, എന്നും അനിൽ കുമാർ പറയുന്നു.

ഒടുവിൽ, 2022 ഫെബ്രുവരിയിൽ മാത്രമാണ് സംസ്ഥാന കാബിനറ്റ് ടെൻഡർ രേഖയ്ക്ക് അംഗീകാരം നൽകിയത്, മാർച്ചിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന ടെൻഡർ മുന്നോടിയായുള്ള സൂക്ഷ്മപരിശോധനാ സമിതിയുടെ അംഗീകാരം ലഭിക്കാൻ അഞ്ചുമാസം കൂടി വേണ്ടിവന്നു. സംസ്ഥാനത്തിന്റെ ഉയർന്ന മൂല്യമുള്ള പദ്ധതികൾ പരിശോധിക്കുന്നതിനായി അടുത്തിടെയാണ് ഈ മൂന്നംഗ സമിതിയെ സർക്കാർ രൂപീകരിച്ചത്.

ഈ ഓഗസ്റ്റിലാണ് ആരോഗ്യവകുപ്പ് ടെൻഡർ നടത്തിയത്. സെപ്‌റ്റംബർ 24നകം ബിഡ്‌ തുറക്കേണ്ടതായിരുന്നു. എന്നാൽ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഡിപ്പാർട്ട്‌മെന്റ് നീട്ടിയിരിക്കുകയാണ്. കാരണം: താൽപ്പര്യമുള്ള കമ്പനികൾ പോസ്റ്റ് ചെയ്ത 450-ഓളം ചോദ്യങ്ങൾക്ക് ടെൻഡർ സൂക്ഷ്മപരിശോധന കമ്മിറ്റി ഇതുവരെ ഉത്തരം നൽകിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts