ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങി നഗരത്തിലെ സംഘടനകളും;ക്ഷേത്ര ആചാരസംരക്ഷണ സമിതിയുടെ പ്രതിഷേധം ഞായറാഴ്ച ഉച്ചക്ക് വിജനപുരയില്‍.

ബെംഗളൂരു : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സുപ്രീ കോടതി വിധിയും അതിനെ തുടര്‍ന്നുള്ള  പ്രതിഷേധങ്ങളും കേരളത്തില്‍ തുടരുകയാണ്,കൃത്യമായ രഹസ്യ അജണ്ടകള്‍ പിന്തുടരുന്ന  മുഖ്യധാര മാധ്യമങ്ങള്‍ മുഖം തിരിഞ്ഞ് നിന്നിട്ടും പ്രതിഷേധക്കാര്‍ക്ക് ലഭിക്കുന്ന ജന പിന്തുണ അത്ഭുതാവഹമാണ്.ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വിഷയം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിസ്തുല സേവനമാണ് ചെയ്യുന്നത്,ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കേരളത്തിന്‌ പുറത്ത് നിന്നുമുള്ള പിന്തുണ ലഭികുന്നതയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

  ബെംഗളൂരു സബർബൻ റെയിൽവേ: ഹുസ്കൂർ സ്റ്റേഷൻ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല്; ആദ്യ ടി-ഗർഡർ വാർത്തെടുത്തു

ശബരിമല ക്ഷേത്ര ആചാരങ്ങൾ നിലനിർത്തുന്നതിനായിട്ടും ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുമായി ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഈ വരുന്ന ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് വിജിനപുര അയ്യപ്പ ക്ഷേത്രത്തിനു സമീപത്തില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഘോഷയാത്ര രാമമൂർത്തി നഗർ വഴി കെ ആർ പുരം ശിവ ക്ഷേത്രത്തിൽ പോയി അവിടെ നിന്നും തിരിച്ചു ഐ ടി ഐ യുടെ  മുൻവശത്തുള്ള റോഡിൽ കൂടി ക്ഷേത്രത്തിൽ വന്നതിന് ശേഷം ഒരു പൊതുയോഗം നടത്തിയതിന് ശേഷം പിരിഞ്ഞ് പോകനുമാണ് തീരുമാനിച്ചിരിക്കുന്നത്.എല്ലാ ഭക്ത ജനങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് കണ്വീനര്‍ മാരായ  കെ എ സന്തോഷ്‌ ആര്‍ കെ പിള്ളൈ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി
[masterslider id="10"]

Related posts

Click Here to Follow Us