ഓഹരി വിപണിയില്‍ കനത്ത നഷ്ട൦; രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 600 പോയിന്‍റ് താഴ്ന്നു. നിഫ്റ്റി 158 പോയിന്‍റ് നഷ്ടത്തില്‍ 10,700 ലുമെത്തി.

ബിഎസ്‌ഇയിലെ 286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1038 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്‍റ്സ്, ടെക് മഹീന്ദ്ര, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

ആഗോള വ്യാപകമായുള്ള വില്‍പന സമ്മര്‍ദ൦ ഓഹരി വിപണിയെ ബാധിക്കുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

അതേസമയം, രൂപ വീണ്ടും താഴേയ്ക്കുതന്നെ. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.77 രൂപയിലെത്തി. ചരിത്രത്തിലെ വലിയ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. ഡോളറിന് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

വരും ദിവസങ്ങളില്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അതിനാല്‍ രൂപയുടെ മൂല്യം വീണ്ടും താഴുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍

  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി

രൂപയുടെ മൂല്യമിടിയുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ വലിയ നഷ്ടവും ഇന്ത്യയ്ക്കുണ്ടാകും. എന്നാല്‍ വിദേശത്തുനിന്നും നാട്ടിലേക്കു പണം അയക്കുന്നവര്‍ക്ക് ഇത് നേട്ടമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
[masterslider id="10"]

Related posts

Click Here to Follow Us