ബെംഗളൂരു: സഹനത്തിന്റെയും ആത്മശുദ്ധിയുടേയും പുണ്യമാസമായി പരിശുദ്ധ റംസാന്‍ വ്രതത്തിന് ഇന്ന് തുടക്കം. പുണ്യപാതയില്‍ വ്രതശുദ്ധി പടരുന്ന മുപ്പത് ദിനങ്ങള്‍.
പ്രാര്‍ത്ഥനകള്‍ കൊണ്ട് സമ്പന്നമാണ് ഓരോ വിശ്വാസിയും. പള്ളികള്‍ വ്രതാനുഷ്ഠാനത്തിന് ഒരുങ്ങിക്കഴിഞ്ഞു. മാസപ്പിറവി ദര്‍ശിച്ചതോടെ വിശ്വാസികള്‍ സന്തോഷത്തിലാണ്.
മിക്ക പള്ളികളിലും തറാവീഹ് നമസ്‌കാരം ആരംഭിച്ചു. വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് സമൂഹ നോമ്പുതുറയും രാത്രിയില്‍ തഹജ്ജുദ് നമസ്‌കാരവും നടക്കും.
റംസാന്‍ പ്രമാണിച്ച് വിപണികളിലും പള്ളികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം സമൂഹ നോമ്പുതുറയ്ക്കുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്
ഇന്ന് നോമ്പുതുറ: വൈകിട്ട് 6.27
നാളെ അത്താഴം വിടേണ്ട സമയം: 5.17
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]