ന്യൂഡല്‍ഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ അദ്ദേഹം ഔദ്യോഗികമായി സമീപിച്ചാല്‍ പ്രതികരിക്കാന്‍ തയാറാണെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ തന്നെയാണ് രാഹുല്‍ സംശയിക്കുന്നത്. ഇക്കാര്യത്തില്‍ രാഹുലിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണുകയോ സംസാരിക്കുകയോ ചെയ്യാം. രാഹുല്‍ ഔദ്യോഗികമായി സമീപിച്ചാല്‍ വിവാദങ്ങളില്‍ മറുപടിയുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആസുത്രിതമായ നീക്കമാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയതെന്നും ഒരു പ്രാദേശിക തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നില്ല ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം അട്ടിമറിക്കുക, വ്യാജ വോട്ടര്‍ പട്ടികയുണ്ടാക്കുക, പട്ടിക ഉപയോഗിച്ചും കള്ളവോട്ട് ചെയ്ത് വോട്ടിങ് ശതമാനം പെരുപ്പിക്കുക, തെളിവുകള്‍ മറച്ചുവെക്കുക എന്നിങ്ങനെ വിവിധഘട്ടങ്ങളിലൂടെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നായിരുന്നു രാഹുലിന്റെ ആരോപണം ഇതുസംബന്ധിച്ചാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനൗദ്യോഗിക പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
ന്യൂഡല്‍ഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ അദ്ദേഹം ഔദ്യോഗികമായി സമീപിച്ചാല്‍ പ്രതികരിക്കാന്‍ തയാറാണെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ തന്നെയാണ് രാഹുല്‍ സംശയിക്കുന്നത്. ഇക്കാര്യത്തില്‍ രാഹുലിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണുകയോ സംസാരിക്കുകയോ ചെയ്യാം. വിവാദത്തില്‍ രാഹുല്‍ ഔദ്യോഗികമായി സമീപിച്ചാല്‍ വിവാദങ്ങളില്‍ മറുപടിയുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആസുത്രിതമായ നീക്കമാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയതെന്നും ഒരു പ്രാദേശിക തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നില്ല ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം അട്ടിമറിക്കുക, വ്യാജ വോട്ടര്‍ പട്ടികയുണ്ടാക്കുക, പട്ടിക ഉപയോഗിച്ചും കള്ളവോട്ട് ചെയ്ത് വോട്ടിങ് ശതമാനം പെരുപ്പിക്കുക, തെളിവുകള്‍ മറച്ചുവെക്കുക എന്നിങ്ങനെ വിവിധഘട്ടങ്ങളിലൂടെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നായിരുന്നു രാഹുലിന്റെ ആരോപണം ഇതുസംബന്ധിച്ചാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനൗദ്യോഗിക പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
