ഇൻസ്റ്റാഗ്രാം വഴി ലഹരി ബിസിനസ്‌, കേന്ദ്രം ബെംഗളൂരുവും , ഗോവയും

ബെംഗളൂരു: ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതായി റിപ്പോർട്ട്‌.

സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത്. പണം നല്‍കിയാല്‍ പറയുന്ന മേല്‍വിലാസത്തിലേക്ക് ലഹരിമരുന്ന് അയച്ചു നല്‍കുന്ന ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഇതിനായി പ്രത്യേക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എല്‍എസ്ഡി , കൊക്കെയ്ന്‍, മെത്ത്, ഹെറോയിന്‍ എന്നിങ്ങനെ ആവശ്യമുള്ള ലഹരിവസ്തുക്കള്‍ ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ ലഭിക്കും. ഈ ഗ്രൂപ്പിൽ അംഗമായ ശേഷം മാത്രമേ ലഹരി വസ്തുക്കൾ ലഭിക്കുകയുള്ളൂ.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ച ശേഷം മാത്രമേ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കൂ. ലഹരി വസ്തുക്കളുടെ ചിത്രം പകര്‍ത്തി അഡ്മിന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം പോലീസ് നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
[masterslider id="10"]

Related posts