ഇ-വിധാൻ: സർക്കാരിന് സ്‌പീക്കറിന്റെ കുറ്റപ്പെടുത്തൽ

ബെംഗളൂരു: നിയമസഭയെ പേപ്പർരഹിതമാക്കുന്നതിനുള്ള ‘ഇ-വിധാൻ’ എന്ന പദ്ധതി ഇത്രയധികം വൈകുന്നതിൽ സർക്കാരിനെ നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി കുറ്റപ്പെടുത്തി. സ്പീക്കറായി രണ്ടുവർഷമായിട്ടും ഇത് നടക്കാതെ പോയത് ഇ-വിധാൻ പദ്ധതിക്കു പിന്നിലെ സർക്കാർ നിലപാടാണെന്ന് വിശ്വേശ്വർ കൂട്ടി ചേർത്തു.

2014 മുതൽ താനുൾപ്പടെയുള്ള എല്ലാ സ്പീക്കർമാരും ഈ പദ്ധതി നടപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഇതുവരെ പദ്ധതി പ്രാബല്യത്തിൽ വരുത്താൻ സാധിച്ചില്ല. അയൽ സംസ്ഥാനമായ കേരളവും ചെറിയ സംസ്ഥാനമായ ഹിമാചൽ പ്രദേശുമെല്ലാം ഈ പദ്ധതി വളരെ വിജയപൂർവം നടപ്പാക്കിയെന്നും എന്നാൽ ഭാരതത്തിലെ ഐ.ടി. നഗരമെന്ന് പേരുള്ള ബെംഗളൂരുവിൽ ഇ-വിധാൻ സൗകര്യമില്ലാത്തത് വേദനാജനകമാണെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും, വേഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts