പ്രതിഷേധമടങ്ങാതെ ബെംഗളൂരു നഗരം; വിവിധ ഇടങ്ങളിൽ സമരവും ധർണയും

 

ബെംഗളൂരു: പ്രതിഷേധമടങ്ങാതെ  നഗരം; പൗരത്വനിയമഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേ വിവിധ ഇടങ്ങളിൽ സമരവും ധർണയും.

കബൺ പാർക്കിൽ സംഗീത ബാൻഡ് സംഘത്തിന്റെ പാട്ടുപാടിയുള്ള പ്രതിഷേധധർണ നടന്നു.

ടൗൺഹാളിൽ കർണാടക മുസ്ലിം മഹിളാ ആന്ദോളന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിൽ ‘ഇന്ത്യ നീഡ്സ് ഇ.ഇ.ഇ. നോട്ട് സി.എ.എ.’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സർക്കാർ പിൻമാറുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു.

  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

എം.ജി. റോഡ് മെട്രോ സ്റ്റേഷന് സമീപത്തെ രംഗോളി മെട്രോ ആർട്ട് സെന്ററിലെ രംഗസ്ഥല ഓഡിറ്റോറിയത്തിൽ പൗരത്വഭേദഗതി നിയമം സംബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ മാളവിക പ്രസാദ്, ഗൗതം ഭാട്ടിയ തുടങ്ങിയവർ സംസാരിച്ചു. ‘ഇന്ത്യൻ ഭരണഘടനയും നിയമ നിർമാണവും’ എന്ന വിഷയത്തിലാണ് പരിപാടി നടന്നത്.

കബൺ പാർക്കിൽ നടന്ന വ്യത്യസ്തമായ പ്രതിഷേധ പരിപാടിയിൽ യുവാക്കളാണ് പങ്കെടുത്തത്. വാദ്യോപകരണങ്ങളുമായി പ്രതിഷേധങ്ങൾ പാട്ടിലൂടെയാണ് അവതരിപ്പിച്ചത്.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

ഇന്ന് ബെംഗളൂരു കാരാവലി ഒക്കൂട്ടയുടെ ആഭിമുഖ്യത്തിൽ സി.എ.എ., എൻ.ആർ.സി., എൻ.പി.ആർ. എന്നിവക്കെതിരേയും വിദ്യാർഥികൾക്കുനേരെ നടക്കുന്ന അതിക്രമത്തിനെതിരേയും പ്രതിഷേധ പരിപാടി നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ
[masterslider id="10"]

Related posts

Click Here to Follow Us