വീട്ടിലെ പരവതാനി ഇനി ജയിലിൽ വിരിക്കൽ നടക്കില്ല; തടവുകാർക്ക് വീട്ടിലെ ഭക്ഷണവും കിടക്കയും വിലക്കി

ബെംഗളൂരു: കർണാടകയിലെ ജയിലുകളിൽ തടവുകാർക്ക് വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം, പുറത്തു നിന്ന് കിടക്കകൾ തുടങ്ങിയവ എത്തിക്കുന്നത് നിരോധിച്ചു കൊണ്ട് ജയിൽ വകുപ്പ് ഉത്തരവിറക്കി.

തടവുകാരുടെ ആരോഗ്യപരമായ ആശങ്കകളും ജയിൽ സുരക്ഷയും മുൻനിർത്തിയാണിതെന്ന് ജയിൽ ഡിജിപി
അലോക് കുമാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

പുറത്തുനിന്നുള്ള പാക്കറ്റ് ഭക്ഷണത്തിനും പഴവർഗങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. പഴവർഗങ്ങൾ ഒരാഴ്ചയിൽ ഒരാൾക്ക് പരമാവധി 2 കിലോഗ്രാം മാത്രമേ പുറത്തുനിന്ന് അനുവദിക്കൂ,

ബദാം, കശുവണ്ടിപ്പരിപ്പ്, വാൽനട്ട്, ഉണക്കമുന്തിരി തുടങ്ങിയവ പരമാവധി 500 ഗ്രാം. ബേക്കറി സാധനങ്ങളും 500 ഗ്രാമിൽ കവിയാൻ പാടില്ല.

തടവിൽ പ്രവേശിക്കുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പുറമെ 2 ജോഡി വസ്ത്രങ്ങൾ മാത്രമേ അനുവദിക്കൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts