ബംഗളൂരു: മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് നഗരത്തിൽ കൊള്ള അരങ്ങേറുന്നു.
അസമയത്ത് നഗരത്തിൽ വന്നിറങ്ങുന്ന വിദ്യാർഥികൾ, വിനോദയാത്രക്കെത്തുന്നവർ, ആശുപത്രി ആവശ്യങ്ങൾക്കായി വരുന്നവർ, ചെറിയ ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ തുടങ്ങിയവരാണ് ഇത്തരം കെണികളിൽ പതിവായി കുടുങ്ങാറുള്ളത്. ബംഗളൂരു നഗരത്തിൽ മലയാളി യാത്രക്കാരനെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
കേരളത്തിൽനിന്ന് രാത്രിയിലും പുലർച്ചയുമായി എത്തുന്ന കേരള ആർ.ടി.സി ബസുകൾ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാറില്ലെന്നത് തട്ടിപ്പുകാർക്ക് തുണയാവുന്നു.
ബസ്സ്റ്റാൻഡിന് സമീപം പ്രീപെയ്ഡ് ഓട്ടോ സംവിധാനമുണ്ടെങ്കിലും ബസ് ഇവിടേക്ക് കയറില്ലെന്നതിനാൽ യാത്രക്കാർക്ക് ഈ സർവിസ് ഉപയോഗപ്രദമല്ല.
പകരം, മറ്റൊരിടത്ത് മലയാളി യാത്രക്കാരെ ഇറക്കിപ്പോകുന്ന കേരള ആർ.ടി.സി ബസുകൾ ഓട്ടോഡ്രൈവർമാരുടെ കൊള്ളസംഘത്തിന് ഇരകളെ എത്തിക്കുന്ന ഏർപ്പാടാണ് ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.
കർണാടക ആർ.ടി.സി ബസുകൾ മുഴുവനും ബസ്സ്റ്റാൻഡിൽ കയറി പോകുമ്പോൾ കേരളത്തിൽനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം മൈസൂരു ബസ്സ്റ്റാൻഡ് ഒഴിവാക്കി യാത്ര ചെയ്യുന്നു.
മുമ്പും യാത്രക്കാർ ഓട്ടോ ഡ്രൈവർമാരുടെ കൊള്ളക്കിരയായതായും പരാതി അറിയിച്ചിട്ടും ഫലമില്ലെന്നുമാണ് ആക്ഷേപം. മൈസൂരുവിലേക്കും നഗരത്തിൽ വരുന്ന യാത്രക്കാർ ജാഗ്രത പാലിക്കുക എന്നതാണ് പോംവഴി.
ലക്ഷ്യസ്ഥാനത്തേക്ക് പോകുവാൻ ഒന്നുങ്കിൽ മെട്രോ ട്രെയിൻ, ബസ്, ഓൺലൈൻ ടാക്സി എന്നീ സേവനങ്ങൾ ഉപയോഗപ്പെടുത്താം. ഒരു കാരണവശാലും രാത്രിയിലോ പുലർച്ച സമയങ്ങളിലോ ഓട്ടോ പിടിച്ചു പോകാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]