ബെംഗളൂരുവിലെ പുതുവത്സരാഘോഷം; പഴുതടച്ച സുരക്ഷ ഒരുക്കാൻ ഒരുങ്ങി പോലീസ്; വിശദാംശങ്ങൾക്ക് വായിക്കാം

ബെംഗളൂരു : പുതുവത്സരാഘോഷത്തിന് സുരക്ഷയൊരുക്കാൻ വിപുലമായ ഒരുക്കവുമായി ബെംഗളൂരു പോലീസ്.

ആകെ 8000 പോലീസുകാരെയാണ് നഗരത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കുകയെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വനിതാപോലീസുകാരേയും നിയോഗിക്കാനാണ് പദ്ധതി.

31-ന് നഗരമൊട്ടാകെ പരിശോധനകൾ നടത്താനും ആഘോഷങ്ങൾ നടക്കുന്ന പ്രധാനകേന്ദ്രങ്ങളിൽ പ്രത്യേകം പോലീസ് സംഘങ്ങളെ നിയോഗിക്കാനുമാണ് തീരുമാനം.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, കബൺ പാർക്ക്, ട്രിനിറ്റി, എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് തുടർച്ചയായ നിരീക്ഷണത്തിനുള്ള സംവിധാനങ്ങളുമൊരുക്കും. ഡ്രോൺ ക്യാമറകളുമുണ്ടാകും.

31-ന് ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനായി 48- താത്‌കാലിക ചെക്‌പോസ്റ്റുകൾ സ്ഥാപിക്കും.

കോവിഡ് രോഗികൾവർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുൻവർഷങ്ങളിലേതിന് സമാനമായി ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തും.

പോലീസിനൊപ്പം ആരോഗ്യവകുപ്പ് ജീവനക്കാരും കോർപ്പറേഷൻ ജീവനക്കാരും ആഘോഷം നടക്കുന്ന പ്രദേശങ്ങളിൽ പരിശോധനനടത്തും.

ഡിസംബർ 31-ന് രാത്രി 11 മുതൽ ജനുവരി ഒന്നിന് രാവിലെ ആറുവരെ വിമാനത്താവളം റോഡിലെ ഫ്ളൈ ഓവറുകൾ ഒഴികെയുള്ള മറ്റ് ഫ്ളൈ ഓവറുകൾ അടച്ചിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
[masterslider id="10"]

Related posts