കാവേരി പ്രശ്‍നം:രണ്ടു സ്പെഷലുകൾ ആദ്യത്തെ ട്രെയിൻ 11:15 ന് തിരുവനന്തപുരത്തേക്ക് ,അടുത്തത് വൈകുന്നേരം 06:30 ന് കണ്ണൂരിലേക്ക്, എല്ലാം റിസർവേഷൻ ആവശ്യമില്ലാത്തവ.

ബെംഗളൂരു: കാവേരി പ്രശ്നത്തെ തുടർന്ന് കേരളത്തിന്റെയും കർണാടകത്തിന്റെയും അഭ്യർത്ഥനമാനിച്ചു ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് രണ്ട്  സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.ഇതോടെ മലയാളികൾക്ക് നാട്ടിലെത്താൻ വഴി തെളിഞ്ഞിരിക്കയാണ്.ചൊവ്വാഴ്ച രാവിലെ 11 .15ന് ബാംഗ്ലൂർ സിറ്റി സ്റ്റേഷനിൽ നിന്നാണ് ആദ്യ ട്രെയിൻ പുറപ്പെടുന്നത്.കന്റോൺമെന്റ് ,കെ.ആർ.പുരം കർമലാറം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാവും.എല്ലാ കോച്ച്കളും ജനറൽ ആയിരിക്കുമെന്നു റെയിൽവേ അറിയിച്ചു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

6 :30 ന് വൈകുന്നേരം കണ്ണൂരിലേക്ക്  സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതായിരിക്കും.

കേരള മുഖ്യമന്ത്രി  പിണറായി  വിജയൻ റയിൽവേ മിനിസ്റ്റർക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് ട്രൈയിൻ അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts