ബെംഗളൂരു: ഐടി നഗരത്തിലെ ആകാശമുട്ടുന്ന വീട്ടുവാടകയെക്കുറിച്ചുള്ള പരാതികൾക്കിടയിൽ, പ്രതിമാസം 40,000 രൂപ വാടക നൽകുന്നതിനെ ന്യായീകരിച്ച് ഒരു യുവാവ് രംഗത്ത്. വെറുമൊരു താമസസ്ഥലത്തിനപ്പുറം താൻ പണം നൽകുന്നത് മികച്ചൊരു ‘ജീവിതശൈലി’ക്കാണെന്ന് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ മണിക് സലാരിയ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.
ഓഫീസിൽ നിന്ന് ദൂരെയുള്ള സ്ഥലത്ത് ഇത്രയധികം വാടക നൽകി താമസിക്കുന്നത് പണം പാഴാക്കലല്ലേ എന്ന സഹപ്രവർത്തകന്റെ ചോദ്യമാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ താൻ നൽകുന്ന വാടക ഒരു ഫ്ലാറ്റിന് വേണ്ടിയല്ല, മറിച്ച് അവിടെ ലഭിക്കുന്ന സൗകര്യങ്ങൾക്കും മാനസിക ഉല്ലാസത്തിനുമാണെന്ന് മണിക് വിശദീകരിക്കുന്നു.
എന്തുകൊണ്ട് ഈ 40,000 രൂപ?
ഒരു ‘ഗേറ്റഡ് സൊസൈറ്റി’യിൽ ലഭിക്കുന്ന ഉയർന്ന സുരക്ഷയും വൃത്തിയുള്ള പരിസ്ഥിതിയുമാണ് തന്റെ താമസസ്ഥലത്തെ പ്രധാന ആകർഷണങ്ങളായി മണിക് ചൂണ്ടിക്കാണിക്കുന്നത്. ജിം, സ്വിമ്മിംഗ് പൂൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ കോർട്ടുകൾ എന്നിവ പുറത്തുപോകാതെ തന്നെ ഉപയോഗിക്കാം. അയൽവാസികളോടൊപ്പം ചേർന്ന് ആഘോഷിക്കുന്ന ഉത്സവങ്ങളും ബോക്സ് ക്രിക്കറ്റ് മത്സരങ്ങളും നൽകുന്ന സന്തോഷം വലുതാണ്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മനോഹരമായ പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ നടക്കാൻ കഴിയുന്നത് ജോലിയുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
“വാടകയെ വെറുമൊരു ഫ്ലാറ്റിന്റെ വീക്ഷണകോണിൽ നിന്നല്ല ഞാൻ കാണുന്നത്. യാത്ര ചെയ്യുന്നതിനേക്കാൾ കൂടുതൽ എനിക്ക് പ്രധാനം വീട്ടിലെത്തുമ്പോൾ ലഭിക്കുന്ന സുഖസൗകര്യങ്ങളും മാനസികമായ അടുപ്പവുമാണ് എന്നും- മണിക് സലാരിയ പറയുന്നു.
ബെംഗളൂരുവിലെ വാടക കുതിച്ചുയരുന്ന സാഹചര്യത്തിൽ മണിക്കിന്റെ ഈ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഓൺലൈനിൽ രംഗത്തെത്തുന്നത്. സാധാരണക്കാർക്ക് ഇത്തരം ലക്ഷ്വറി ഫ്ലാറ്റുകൾ അപ്രാപ്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ജീവിതനിലവാരത്തിന് മുൻഗണന നൽകുന്നതിൽ തെറ്റില്ലെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]