ഇഎംഐക്ക് പുറമെ ‘മെയിന്റനൻസ് ചെലവ് തിരിച്ചടി; ബെംഗളൂരുവിലെ അപ്പാർട്ടുമെന്റ് ഉടമകൾ കടുത്ത പ്രതിസന്ധിയിൽ!

ബെംഗളൂരു: നഗരത്തിലെ ഫ്ലാറ്റുകളിലും വില്ലകളിലും താമസിക്കുന്നവർക്ക് വീട്ടുവാടകയ്ക്കും വായ്പാ തിരിച്ചടവിനും (EMI) പുറമെ മെയിന്റനൻസ് ചാർജും വലിയ ബാധ്യതയാകുന്നു. ബെംഗളൂരുവിലെ പ്രമുഖ ഹൗസിംഗ് സൊസൈറ്റികളിൽ ഓരോ വർഷവും മെയിന്റനൻസ് തുക കുത്തനെ കൂടുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

“ഇത് താങ്ങാനാവുന്നതിലും അധികമാണെമന്നാണ് താമസക്കാരുടെ പരാതി. റെഡ്ഡിറ്റിൽ (Reddit) ഒരു താമസക്കാരൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയം. അദ്ദേഹത്തിന്റെ വാക്കുകളിൽ:

നിലവിൽ ഭൂരിഭാഗം സൊസൈറ്റികളും ഒരു ചതുരശ്ര അടിക്ക് 3 രൂപയോ അതിലധികമോ ആണ് മെയിന്റനൻസ് ആയി ഈടാക്കുന്നത്. ഇത് മാസം 4,000 മുതൽ 5,000 രൂപ വരെ അധിക ബാധ്യത വരുത്തുന്നു. വമ്പിച്ച തുക വായ്പയെടുത്ത് വീട് വാങ്ങിയവർക്ക് ഇഎംഐ, പ്രോപ്പർട്ടി ടാക്സ് എന്നിവയ്ക്ക് പുറമെ ഈ തുക കൂടി നൽകുന്നത് സാമ്പത്തികമായി വലിയ പ്രയാസം ഉണ്ടാക്കുന്നുവെന്നും പറയുന്നു.

  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ

സ്വിമ്മിംഗ് പൂൾ, ജിം, സുരക്ഷാ സംവിധാനങ്ങൾ, ലിഫ്റ്റുകൾ എന്നിവയുടെ പരിപാലനത്തിന് പണം ആവശ്യമാണെന്ന് സമ്മതിക്കുമ്പോഴും, എല്ലാ വർഷവും ചാർജ് വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് താമസക്കാർ പറയുന്നു.

സെക്യൂരിറ്റി, ക്ലീനിംഗ് ജീവനക്കാരുടെ ശമ്പളത്തിലുണ്ടാകുന്ന വർദ്ധനവ്. പൊതുവായ ആവശ്യങ്ങൾക്കുള്ള (ലിഫ്റ്റ്, പമ്പ്, ലൈറ്റുകൾ) വൈദ്യുതി ചാർജ് വർദ്ധന. പഴയ അപ്പാർട്ട്‌മെന്റുകളിൽ ഉണ്ടാകുന്ന തേയ്മാനങ്ങൾ പരിഹരിക്കാനുള്ള ചിലവ് തുടങ്ങിയവയാണ് വർദ്ധനവിന് കാരണമായി സൊസൈറ്റികൾ പറയുന്നത്.

  സ്ലീപ്പർ ബസിൽ കവർച്ച: സംഘം കടന്നത് 90 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവുമായി

നഗരത്തിലെ ജീവിതച്ചിലവ് വർദ്ധിക്കുന്നതിനൊപ്പം മെയിന്റനൻസ് ചാർജുകൾ കൂടി അനിയന്ത്രിതമായി കൂടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us