മാനിനെയും മയിലിനെയും വേട്ടയാടി മാംസം വിൽപ്പന, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിലെ കൽ ബുർഗിയിൽ  മാനിനെയും മയിലിനെയും വേട്ടയാടി മാംസ വില്‍പന നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

ഇവരുടെ പക്കല്‍ നിന്നും മയിലിന്‍റെയും മാനിന്‍റെയും മാംസവും, വേട്ടക്ക് ഉപയോഗിച്ച തോക്കുകളും പോലീസ് കണ്ടെടുത്തു.

കല്‍ബുര്‍ഗി സ്വദേശികളായ സയ്യിദ് നജ്‌മുദ്ദീന്‍, മുഹമ്മദ് അല്‍താഫ്, സമി ജുനൈദി എന്നിവരാണ് അറസ്‌റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

നജ്‌മുദ്ദീന്‍റെ കല്‍ബുര്‍ഗിയിലെ ദുല്ല കോളനിയിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും റൈഫിള്‍, എയര്‍ ഗണ്ണുകള്‍, ലൈവ് ബുള്ളറ്റുകള്‍, മാനിന്‍റെ കാലുകളും മയിലിന്‍റെ മാംസവും, മൊബൈല്‍ ഫോണും, 17,000 രൂപയും, വേട്ടക്ക് ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
[masterslider id="10"]

Related posts