ഹൈക്കോടതി ഇടപെടൽ; ബധിര കായികതാരത്തിന് ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

ചെന്നൈ: ബധിര കായികതാരമായ സമീഹ ബര്‍വിനെ തുണച്ച് മദ്രാസ് ഹൈക്കോടതി. ലോകചാമ്പ്യന്‍ഷിപ്പ് എന്ന തന്റെ സ്വപ്ന സാക്ഷാത്കരിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് സമീഹ ഇപ്പോൾ.

കന്യാകുമാരി സ്വദേശിനിയായ സമീഹ ജൂലായില്‍ ഡല്‍ഹിയില്‍ നടന്ന ട്രയല്‍സിലൂടെ ലോങ്ജമ്പില്‍ യോഗ്യത നേടിയെങ്കിലും ടീമില്‍ മറ്റ് വനിതാ താരങ്ങളില്ലാത്തതിനാല്‍ ഓള്‍ ഇന്ത്യ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഫോര്‍ ദ് ഡഫ് (എ.ഐ.എസ്.സി.ഡി.) ലോക ബധിര അത്​ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിലേക്ക് സമീഹയെ അയക്കേണ്ടന്ന് തീരുമാനിച്ചിരുന്നു. ഈ മാസം 23 മുതല്‍ പോളണ്ടിലാണ് മത്സരം.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ഇതിനെതിരേ നല്‍കിയ ഹർജിയിലാണ് സമീഹയെ പോളണ്ടിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ലോങ്ജമ്പില്‍ യോഗ്യത നേടാന്‍ 4.25 മീറ്ററായിരുന്നു ചാടേണ്ടിയിരുന്നത് എന്നാൽ സമീഹ 5.5 മീറ്റര്‍ ചാടി. എന്നിട്ടും, ടീമില്‍ വേറെ വനിതാതാരങ്ങളില്ലെന്നും പുരുഷതാരങ്ങള്‍ക്കൊപ്പം സമീഹയെ അയക്കാന്‍ സാധിക്കില്ലെന്നും എ.ഐ.എസ്.സി.ഡി. നിലപാടെടുക്കുകയായിരുന്നു.

എന്നാൽ സമീഹയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍. മഹാദേവന്‍ താരത്തിന്റെ മികവും സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയങ്ങളും അവഗണിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts