റിസോർട്ട് സ്വിമിങ് പൂളിൽ പെൺകുട്ടികൾ മരിച്ച സംഭവം; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍‌ 2 പേർ അറസ്റ്റില്‍.

വാസ്‌കോ ബീച്ച്‌ റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരേ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ഇതോടൊപ്പം, സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് നീന്തല്‍കുളം പ്രവർത്തിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി.

തുടർന്ന് റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

ഞായറാഴ്ച രാവിലെയാണ് മൈസൂരു സ്വദേശികളും എൻജിനിയറിംഗ് വിദ്യാർഥികളുമായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവരെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ.

നീന്തല്‍ക്കുളത്തിന്‍റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു.

കുളത്തിന്‍റെ ഈ ഭാഗത്ത് ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ടുപേർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപോവുകയായിരുന്നു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

യുവതികള്‍ രക്ഷാ സഹായം അഭ്യർഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്തിയിരുന്നില്ല.

  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി

നീന്തല്‍ക്കുളത്തിനു സമീപം ഒരുക്കിവയ്ക്കേണ്ട ജീവൻരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ റിസോർട്ടില്‍ ഉണ്ടായിരുന്നില്ലെന്നും റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ‌എഫ്‌ഐആറില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍
[masterslider id="10"]

Related posts

Click Here to Follow Us