ആവശ്യം വന്നാൽ കർണാടകയിൽ യോഗി മാതൃക സ്വീകരിക്കും: ബൊമ്മൈ

ബെംഗളൂരു: ദേശവിരുദ്ധർക്കും വർഗീയവാദികൾക്കും എതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃക സ്വീകരിക്കാൻ കർണാടക സർക്കാർ മടികൂടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘യോഗി മോഡലിന്’ കീഴിൽ, കലാപത്തിൽ ഉൾപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വീടുകളും സ്വത്തുക്കളും ബുൾഡോസറുകൾ ഉപയോഗിച്ച് നശിപ്പിച്ച് ദേശവിരുദ്ധ ഘടകങ്ങളെ നിയന്ത്രിക്കാൻ യുപി മുഖ്യമന്ത്രി ശ്രമിച്ചതെന്നുമാണ് റിപ്പോർട്ട്.

ഉത്തർപ്രദേശിലെ സ്ഥിതിഗതികൾക്ക് യോഗി (ആദിത്യനാഥ്) ശരിയായ മുഖ്യമന്ത്രിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ സ്ഥിതിഗതികൾ നേരിടാൻ വ്യത്യസ്ത മാർഗങ്ങളുണ്ട്. സാഹചര്യം ആവശ്യമാണെങ്കിൽ കർണാടകയിലും യോഗി മാതൃകയിലേക്ക് പോകുമെന്നും ബൊമ്മൈ പറഞ്ഞു. യോഗി മോഡൽ നടപ്പാക്കണമെന്ന നിരവധി ബിജെപി പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്.

തീരദേശ കർണാടകയിലെ സുള്ള്യയിൽ ബി.ജെ.പി യുവനേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച അധികാരമേറ്റ് ഒരു വർഷം പൂർത്തിയാക്കിയ ബൊമ്മൈ സർക്കാർ ഒന്നാം വാർഷികാഘോഷം റദ്ദാക്കിയിരുന്നു. സർക്കാർ ഇപ്പോൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബൊമ്മൈ പറഞ്ഞു. കർണാടകയിൽ ഉൾപ്പെടെ രാജ്യത്തുടനീളം സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us