പ്രളയ സമയത്ത് നഗരത്തിൽ നിന്നുള്ള സാധനങ്ങൾ നാട്ടിലെത്തിക്കാൻ സഹായിച്ച ബൈജു ചേട്ടനെ ഓർത്ത് നഗരത്തിലെ മലയാളി സംഘടനകൾ.

ബെംഗളൂരു : അവിനാശിയിലുണ്ടായ
വാഹനദുരന്തത്തിൽ ജീവൻ നഷ്ടമായ
കെ.എസ്.ആർ.ടി.സി. ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും നഗരത്തിലെ മലയാളികൾക്ക് മറക്കാനാവില്ല.

പ്രത്യേകിച്ചും മലയാളിസംഘടന
കൾക്ക്. 2018-ൽ കേരളത്തെ പ്രളയം മുക്കിയപ്പോൾ കൈത്താങ്ങാകാൻ “നന്മ
മലയാളി കൾചറൽ അസോസിയേഷൻ “മുന്നിട്ടിറങ്ങിയപ്പോൾ പിന്തുണയുമായെത്തിയത് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ ബൈജുവും ഗിരീഷുമായിരുന്നു.

“ഞങ്ങൾക്കൊരിക്കലും ബൈജുവിനെ
മറക്കാൻ കഴിയില്ല. പ്രളയദുരിതത്തിൽ
ഞങ്ങൾ നൽകുന്ന ആവശ്യസാധനങ്ങൾ നേരിട്ടാണ് അവശ്യക്കാരിലേക്കെത്തിച്ചിരുന്നത്. അദ്ദേഹത്തിൻറെ അനുകമ്പയും സ്നേഹവും നേരിട്ടറിഞ്ഞവരാണ് ഞങ്ങൾ’ -ഐ.ടി. ജീവനക്കാരനും
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയുമായി
നന്മ ഭാരവാഹിയുമായ ജിതേഷ് അമ്പാടി പറഞ്ഞു.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

പ്രളയദുരിതാശ്വാസരംഗത്തെ പ്രവർത്തനം കണക്കിലെടുത്ത്
നന്മ അസോസിയേഷൻ ബൈജുവിനെ ആദരിച്ചിരുന്നു. ഒരിക്കൽപരിചയപ്പെട്ടാൽ ബെജുവിനെ ആരും മറക്കില്ല.

നഗരത്തിലെ പല സംഘടനാപ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നു. ബെംഗളുരുവിലെത്തിയാൽ പരിചയപ്പെട്ടവരെ ഫോണിൽ ബന്ധപ്പെട്ട് സൗഹൃദം പുതുക്കും.

കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സാമൂഹികമാധ്യമങ്ങൾ വഴി

ബെംഗളുരുവിലെ മലയാളികളുടെ
സഹായം തേടിയതും ബൈജുവാണ്.

നാട്ടിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ
ക്ക് മുന്നിൽനിന്നിരുന്ന ബൈജു “നന്മ
ചെയ്യാൻ സ്നേഹസൗഹൃദം’ എന്ന സന്ദേ
ശവുമായി വെളിയനാട് സെയ്ൻറ്
പോൾസ് ഹൈസ്കൂളിലെ 1989 ബാച്ചി
ലെ വിദ്യാർഥികളുടെ കൂട്ടായ രൂപവത്കരിച്ചിരുന്നു.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

കൂട്ടായ്മയുടെ പ്രവർത്തനം മനസ്സിലാക്കിയാണ് നന്മ മലയാളി അസോസിയേഷൻ ബന്ധപ്പെടുന്നത്.

ഇരുസംഘടനകളും ഒരുമിച്ചാണ് നാ
ട്ടിലെ പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക്
സഹായമെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!
[masterslider id="10"]

Related posts