മോദിക്കെതിരായ വിവാദ പരാമർശത്തിൽ വീണ്ടും കുടുങ്ങി തരൂർ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കുടുങ്ങി കോണ്‍ഗ്രസ് എം. പി ശശിതരൂര്‍. നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണെന്ന് ഒരിക്കല്‍ ഒരു ആര്‍.എസ്.എസ് നേതാവ് വിശേഷിപ്പിച്ചിരുന്നുവെന്ന വെലിപ്പെടുത്തലാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.  ബംഗളൂരു സാഹിത്യോത്സവത്തില്‍ ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍:നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി ശിവലിംഗത്തിന് മുകളില്‍ ഇരിക്കുന്ന തേളാണ്. തേളായതിനാല്‍ കൈകൊണ്ട് എടുത്ത് മാറ്റാനാവില്ല. ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരിപ്പ് കൊണ്ട് അടിക്കാനുമാവില്ല’ എന്നാണ് ആര്‍. എസ്. നേതാവ് പറഞ്ഞത്. വിനോദ് ജോസ് എന്ന മാദ്ധ്യമപ്രവര്‍ത്തകനോടാണ് നേതാവ് ഈ പരാമര്‍ശം നടത്തിയത്. മോദിയെ തടഞ്ഞ് നിറുത്താന്‍ ആര്‍.എസ്.എസിന് കഴിയാത്തതിന്റെ നീരസമാണ് മാദ്ധ്യമപ്രവര്‍ത്തകനോട് ആര്‍.എസ്.എസ് നേതാവ് പ്രകടിപ്പിച്ചത്. ആര്‍.എസ്.എസും മോദിയും തമ്മിലുള്ള അഗാധബന്ധത്തിന്റെ തെളിവാണ് ഈ തേള്‍ പ്രയോഗമെന്നും തരൂര്‍ പരിഹസിച്ചു. അതിന് പിന്നാലെ തരൂരിന്റെ പരാമര്‍സത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധത്തിൽ തട്ടിപ്പൊട്ടിയത് മുട്ടവിപണി; പ്രതിദിനം നഷ്ടം 5 കോടി
  പഴകിയ സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ബെംഗളൂരുവിൽ 27-കാരി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us