ബെംഗളൂരു: ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം,ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയോട് ചില യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു,യുവതിയുടെ ബുദ്ധിപരമായ ഇടപെടലില്‍ യുവാക്കള്‍ പോലിസ് പിടിയിലായി.
കോളമിസ്റ്റും അക്ടിവിസ്റ്റും ഒക്കെയായ സുകന്യ കൃഷണക്കാണ് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത് .
സുകന്യകൃഷണ തന്റെ ഫേസ് ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്
”ഞാന്‍ ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുക ആയിരുന്നു. വീടിന് അടുത്ത് എത്തിയപ്പോൾ കുറച്ച് ചെറുപ്പക്കാര്‍ അപമര്യാദയായി പെരുമാറി. അപ്പൊൾ തന്നെ ഇവര്‍ അറിയാതെ പോലീസിനെ വിളിച്ചു . ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് പോലീസ് അവിടെ എത്തി. അവർ അവിടെ തന്നെ ഉണ്ടായിരുന്നു. പോലീസിനെ കണ്ടതും അവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. അതിൽ ഒരാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. കോറമംഗല പോലീസ് സ്റ്റേഷനിൽ ആണ് ഞങ്ങള്‍ ഇപ്പോള്‍ ഉള്ളത് . പിടികൂടിയ ആളുടെ കൂട്ടുകാർ വരാൻ ആയി കാത്തിരിക്കുന്നു. എന്തായാലും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. , ഇന്ന് ഞാൻ ഇത് വെറുതേ വിട്ടാൽ. നാളെ എന്നെപ്പോലെ മറ്റൊരു പെൺകുട്ടി ആകും ഇവരുടെ ഇരയാകുക. അങ്ങനെ സംഭവിച്ചാൽ അതിന് ഉത്തരവാദി ഞാൻ ആകും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി”
എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് . ഐപിസി 341 എ, 354 എ(1), 34 എന്നീ വകുപ്പുകൾ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.