സ്വര്‍ണ നാണയമില്ല;വിവാദത്തിന് ഒടുവില്‍ ചെലവ്‌ ചുരുക്കി വിധാൻസൗധ വജ്രജൂബിലി;16 കോടി രൂപ ലാഭം.

 ബെംഗളൂരു : വിധാൻസൗധ വജ്രജൂബിലിയുടെ പേരിൽ പൊതുമുതൽ ധൂർത്തടിക്കുന്നുവെന്ന വിമർശനത്തെ തുടർന്ന് ചെലവു സർക്കാർ 10 കോടി രൂപയാക്കി വെട്ടിച്ചുരുക്കി. 25നും 26നുമായി നടക്കുന്ന ആഘോഷങ്ങൾക്ക് 26 കോടി രൂപയാണു നേരത്തേ കണക്കാക്കിയിരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 300 സാമാജികർക്കും സ്വർണപ്പതക്കം ഉൾപ്പെടുന്ന 50,000 രൂപയുടെ സ്മരണിക നൽകാനും നിർദേശം ഉയർന്നിരുന്നു.

എന്നാൽ, ഇത്തരം വിലകൂടിയ സമ്മാനങ്ങളുടെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്പീക്കർ കെ.ബി.കൊളീവാഡ്, നിയമനിർമാണ കൗൺസിൽ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തി എന്നിവരുമായി നടത്തിയ ചർച്ചയിൽ ആഘോഷങ്ങൾ 10 കോടി രൂപയിൽ ഒതുക്കാനും അദ്ദേഹം നിർദേശിച്ചു. കഴിയുമെങ്കിൽ ആഘോഷം ഒരുദിവസമാക്കുകയും വേണം. സാമാജികർക്കു വിലകൂടിയ സമ്മാനങ്ങൾ നൽകാനുള്ള നിർദേശത്തെ കോൺഗ്രസ് എതിർക്കുന്നതായി കർണാടക പിസിസി അധ്യക്ഷൻ ഡോ. ജി.പരമേശ്വരയും വ്യക്തമാക്കി.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts