മദ്യപിച്ചിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് ലോറി 20 ലധികം വാഹനങ്ങൾ ഇടിച്ചു തകർത്തു

ബെംഗളൂരു:  ന​ഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിൽ ഒരു വലിയ കണ്ടെയ്‌നർ ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന പത്തിലധികം വാഹനങ്ങളിൽ ഇടിച്ചുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

മദ്യപിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ട്രക്ക് ഡ്രൈവർ പോലീസിനെ വെട്ടിച്ച് 14 കിലോമീറ്റർ സഞ്ചരിച്ചെങ്കിലും പൊതുജനങ്ങൾ ഇയാളെ പിടികൂടി മർദ്ദിച്ചു പോലീസിൽ ഏൽപ്പിച്ചു.

ഡ്രൈവർ പ്രേമും ക്ലീനർ നാരായൺ പാട്ടീലും ഉത്തർപ്രദേശ് സ്വദേശികളാണ്. ഓട്ടോയിൽ ഇടിച്ചപ്പോൾ ക്ലീനർ ട്രക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു.

  റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ബെസ്തമനഹള്ളിയിൽ നിന്ന് ചന്ദപുരയിലേക്ക് പോകുകയായിരുന്ന ട്രക്ക് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഒന്നിനുപുറകെ ഒന്നായി ഇടിക്കുകയായിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും, ഹൊസൂർ ഹൈവേയിലെ ചന്ദപുരയിൽ പൊതുജനങ്ങൾ ട്രക്ക് നിർത്തുന്നതുവരെ ഡ്രൈവർ നിർത്തിയില്ല.

ഡ്രൈവറെ ട്രക്കിൽ നിന്ന് പുറത്തെടുത്ത് പൊതുജനങ്ങൾ മർദ്ദിച്ച ശേഷം പോലീസിന് കൈമാറി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;
[masterslider id="10"]

Related posts

Click Here to Follow Us