മൊബൈൽ തരുന്നില്ല, ടിവി കാണാനും സമ്മതിക്കുന്നില്ല, മാതാപിതാക്കൾ പീഡിപ്പിക്കുന്നു; മക്കളുടെ പരാതി ഹൈക്കോടതി തള്ളി

ഇൻഡോർ: മൊബൈല്‍ഫോണിന്റെയും ടിവിയുടെയും ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ മാതാപിതാക്കള്‍ക്കെതിരെ കുട്ടികള്‍ നല്‍കിയ കേസില്‍ വിചാരണ കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന്റേതാണ് നടപടി.

തങ്ങള്‍ക്ക് ഭക്ഷണവും മൊബൈലും നല്‍കാതെ പീ‍ഡിപ്പിക്കുകയാണെന്ന് ആരോപിച്ച 21 വയസുള്ള പെണ്‍കുട്ടിയും എട്ട് വയസുകാരനായ സഹോദരനും ചന്ദനഗർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വഴക്കുണ്ടാക്കി വീട് വിട്ടറങ്ങിയ കുട്ടികള്‍ അമ്മായിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

കേസ് രജിസ്റ്റർ ചെയ്ത പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്ത ചലാൻ ജില്ലാ കോടതിയില്‍ ഹാജരാക്കി.

അടുത്തിടെ കുട്ടികളുടെ പിതാവ് അജയ് ചൗഹാൻ ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ കേസ് തള്ളിക്കളയാൻ ഹർജി നല്‍കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us