കോവിഡ് -19 ആശങ്ക വർദ്ധിക്കുന്നു; സ്കൂളുകൾ മുൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ നിർദേശം

ബെംഗളൂരു: കോവിഡ്-19 വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ സാവധാനത്തിൽ വളരുകയും സ്കൂളുകൾ വീണ്ടും തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, എല്ലാ സ്കൂളുകളിലും മുമ്പ് നിശ്ചയിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സാങ്കേതിക ഉപദേശക സമിതി (ടിഎസി) പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, സാനിറ്റൈസിംഗ്, ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ കമ്മീഷണർ ആർ വിശാൽ പറഞ്ഞു. “എന്നിരുന്നാലും, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജീകരിച്ചുകഴിഞ്ഞാൽ, സ്കൂളുകളിൽ നടപ്പിലാക്കുന്നുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അതേസമയം, സ്വകാര്യ സ്‌കൂളുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മാർഗനിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കണ്ടറി സ്‌കൂളുകൾ (KAMS) അതിന്റെ കുടക്കീഴിൽ വരുന്ന എല്ലാ സ്‌കൂളുകളോടും സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ കൃത്യമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

“സ്‌കൂളുകളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി പരിശോധന ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കുകയും ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം നിലവിലുണ്ടെന്ന് ഉറപ്പാക്കുകയും വേണം. വിദ്യാർത്ഥികൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും മാസ്‌ക് നിർബന്ധമാക്കണം, സാമൂഹിക അകലം പാലിക്കണമെന്നും കെഎഎംഎസ് ജനറൽ സെക്രട്ടറി ഡി ശശി കുമാർ പറഞ്ഞു. ബെംഗളൂരു യൂണിവേഴ്സിറ്റിയും സമാനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, അതിന്റെ ഫാക്കൽറ്റി അംഗങ്ങളോടും വിദ്യാർത്ഥികളോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts