ടെലിഗ്രാം വഴി ലഹരി ബിസിനസ്‌ ; ‘ഇക്കയെ’ അന്വേഷിച്ച് പോലീസ്

കൊച്ചി : സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച്‌ ലഹരി വില്പനയും കൈമാറ്റവും നടത്തിയ കേസില്‍ അറസ്റ്റിലായ ഐ.ടി വിദഗ്ദ്ധന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് മലയാളിയെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. ഇക്ക യെന്നാണ് ഇയാള്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കൊച്ചി സ്വദേശിയാണെങ്കിലും ഇക്കയെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല. ബെംഗളൂരുവിൽ നിന്നും എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾ ടെലിഗ്രാം എക്സ് വഴിയാണ് ആളുകളിലേക്ക് ഇയാൾ എത്തിക്കുന്നത്.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ടെലിഗ്രാം വഴി ലഹരി ബിസിനസ്‌ നടത്തിയ ചേര്‍ത്തല അരൂര്‍ സ്വദേശി ഹരികൃഷ്ണനെ എക്‌സൈസ് പിടികൂടിയതിനു പിന്നാലെയാണ് ഇക്ക യെന്നയാൾ ഒളിവില്‍പ്പോയതെന്നാണ് പോലീസ് നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts