വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം   

ന്യൂഡൽഹി : യുക്രെയ്നു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്  തുടർ പഠനം പൂര്‍ത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം.

ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലോ മറ്റു വിദേശ രാജ്യങ്ങളിലോ തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് സൂചന. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ മെഡിക്കല്‍ കമീഷന്‍, വിദേശകാര്യ മന്ത്രാലയം, നിതി ആയോഗ് ഉദ്യോഗസ്ഥര്‍ എന്നിവർ ഉടന്‍ യോഗം ചേരുമെന്ന് അറിയിച്ചു.

യുദ്ധത്തിന്‍റെയും കോവിഡിന്റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്‍റേണ്‍ഷിപ് മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ വിജയിച്ചാല്‍ അവസാന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ, മെഡിക്കല്‍ പഠനം ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി പൂര്‍ത്തിയാക്കാനുള്ള സാധ്യതകൂടി തേടുകയാണ് കേന്ദ്രം. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച നടപടികൾ വേഗത്തിൽ ആക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us