വ്യാജരേഖ നൽകി ആധാർ: ഏഴുപേർക്കെതിരെ കേസ്

ബെംഗളൂരു∙ വ്യാജ രേഖ നൽകി ആധാർ കാർഡ് സംഘടിപ്പിച്ചതിന് ഏഴു പേർക്കെതിരെ ബെലന്തൂർ പൊലീസ് കേസെടുത്തു. തങ്ങളുടെ ബയോമെട്രിക്സ് വിശദാംശങ്ങൾ നൽകി മറ്റു പേരുകളിൽ തിരിച്ചറിയൽ രേഖ തരപ്പെടുത്തിയതിന് റൂബി, റിയാദ് ഖാൻ, ഖലം ഖാൻ, മുഹമ്മദ്, ഒഹൈദുൽ, നാഹീദ്, സക്കീർ ഹുസൈൻ എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസെടുത്തത്. ഇവർക്കെതിരെ ബെംഗളൂരുവിലെ ആധാർ ഡപ്യൂട്ടി ഡയറക്ടർ അശോക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ഇബ്‍ലൂരിലെ വീട്ടു മേൽവിലാസം, വ്യക്തിഗത ഐഡി തുടങ്ങിയ രേഖകളാണ് ഇവർ വ്യാജമായി ചമച്ചു നൽകിയത്. എന്നാൽ ഇവരുടെ മേൽവിലാസം തുടർ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഇബ്‍ലൂരിൽ ഇത്തരമൊരു വീടില്ലെന്ന് അധികൃതർ പിന്നീട് കണ്ടെത്തുകയായിരുന്നെന്ന് അശോക് ലെനിൻ പറഞ്ഞു.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
[masterslider id="10"]

Related posts