ബെംഗളൂരു ∙ ത്യാഗസ്മരണ പുതുക്കി ഇന്നു ബലിപെരുന്നാൾ. നഗരത്തിലെ മസ്ജിദുകളുലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനു വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ഇന്നു രാവിലെ ഏഴരയോടെയാണു പ്രധാന മസ്ജിദുകളിൽ നമസ്കാരം. മലയാളി സംഘടനകളുടെ നേതൃത്വത്തിലും നഗരത്തിന്റെ വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ബലിപെരുന്നാളിനോട് അനുബന്ധിച്ചു ചാമരാജ്പേട്ട് മൈതാനം, ജെസിനഗർ ടിവി ടവറിനു സമീപം, യശ്വന്തപുര, ശിവാജി നഗർ എന്നിവിടങ്ങളിലെ വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലും തിരക്കായിരുന്നു. ബെംഗളൂരുവിലെ വസ്ത്ര വ്യാപാര ശാലകളിൽ രാത്രി വൈകിയും കച്ചവടം പൊടിപൊടിച്ചു. നാട്ടിലും ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാൾ.
പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
എല്ലാ വായനക്കാര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.
