മഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് അപമാനിച്ച വിഷയത്തില്‍ വിശദീകരണവുമായി കെ എസ് യു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ കെ
എസ് യു.

വൈസ് പ്രസിഡന്റ് ഫാസില്‍ അപമാനിച്ചു എന്ന വിഷയത്തില്‍ സംഘടനയുടെ ഔദ്യോഗിക വിശദീകരണം നല്‍കി കെ
എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

സംഭവത്തില്‍ അധ്യാപകനോടൊപ്പം ആണെന്നും എന്നാല്‍, സാഹചര്യം മനസ്സിലാക്കാതെ വിഷയത്തില്‍ കെ
എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ പേരില്‍ കുറ്റാരോപണം നടത്തുന്നത് തീര്‍ത്തും ഗൂഡാലോചനയുടെ ഭാഗമാണെന്നും അലോഷ്യസ് പറഞ്ഞു.

  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ

നടന്ന സംഭവത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാതെ വാര്‍ത്ത ബ്രേക്കിങ് ആക്കിയ മാധ്യമത്തിനെതിരെ വ്യക്തിഹത്യക്ക് കേസ് കൊടുക്കുമെന്നും അലോഷ്യസ് കൂട്ടി ചേര്‍ത്തു. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും കെ.എസ്.യു അറിയിച്ചു.

അന്നേ ദിവസം നടന്ന സംഭവത്തിന് കൃത്യമായ വിശദീകരണം നല്‍കി ആരോപണത്തിനിരയായ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍.

കേവലം 6 സെക്കന്റില്‍ പ്രചരിക്കുന്ന വീഡിയോയെ എത്രയും മോശമായി വ്യാഖ്യാനിക്കാമോ അത്രയും മോശമായി ആണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതെന്നും ഫാസില്‍ കൂട്ടിചേര്‍ത്തു.

അധ്യാപകന്‍ ക്ലാസ്സ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്ത് ഫാസില്‍ കയറി വന്നതിനാണ് കുട്ടികള്‍ ചിരിച്ചതെന്നും വീഡിയോയില്‍ കാണുന്ന പല ശകലങ്ങളും അതേ സമയത്തുള്ളതല്ലയെന്നും ഫാസില്‍ പറഞ്ഞു.

  നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

സസ്‌പെന്‍ഷന്‍ മെമോ ഇത് വരെയും ലഭിച്ചിട്ടില്ല പിന്നെങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ഈ വിവരം ലഭിക്കുന്നത്. എസ്എഫ്‌ഐ അനുഭാവികളായ അധ്യാപക, അനധ്യാപക വിദ്യാര്‍ത്ഥികളാണ് ഈ വാര്‍ത്താപ്രചാരണത്തിന് പിന്നിലെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല
[masterslider id="10"]

Related posts

Click Here to Follow Us