സ്കൂളിൽ ബീഫ് പാകം ചെയ്തു കൊണ്ടുവന്നു; പ്രധാനാധ്യാപിക അറസ്റ്റിൽ

അസം: അസം ജില്ലയിലെ ഗോൽപാര ജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ ദേക്ക പറഞ്ഞുഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്.

അസം കന്നുകാലിസംരക്ഷണ നിയമപ്രകാരം ഹിന്ദുക്കൾ, സിഖ്, ജൈന വിഭാഗങ്ങളുള്ള പ്രദേശങ്ങളുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ബീഫ് അറക്കുന്നതും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ പ്രകടനം അളക്കുന്നതിനുള്ള ‘ഗുനോത്സവ് 2022’ പരിപാടിക്കിടെയാണ് അധ്യാപിക സ്കൂളിൽ ബീഫ് കൊണ്ടുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us