ആയുധങ്ങൾ വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: നാടൻ നിർമിത തോക്കുകൾ വിൽക്കാൻ ശ്രമിച്ച നാലുപേരെ ബെംഗളൂരു സെൻട്രൽ ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു സ്വദേശികളായ സോനു കുമാർ (32), സുനിൽ കുമാർ (32), ഇർഫാൻ (26), ആന്ധ്രപ്രദേശിലെ മദനപള്ളി സ്വദേശി മുരളി വിനോദ് (47) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽനിന്ന് രണ്ട് തോക്കുകളും അഞ്ച് തിരകളും രണ്ട് ബൈക്കുകളും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ബിഹാറിലെ സുൽത്താൻ ഗഞ്ചിൽ നിന്നാണ് പ്രതികൾ ആയുധങ്ങൾ നഗരത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം

തുടർന്ന് അശോക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസൂർ റോഡ് സെമിത്തേരിക്കു സമീപമുള്ള സ്ഥലത്തുവെച്ച് ഈ തോക്കുകൾ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. പ്രശസ്ഥ ആയുധ ഇടപാടുകാരൻ ലുട്ടൻ സിങ്ങുമായി പ്രതികൾക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us