ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
ധനകാര്യം, ഇൻ്റലിജൻസ്, ബെംഗളൂരു വികസനം എന്നിവ മുഖ്യമന്ത്രി തന്നെ നിലനിർത്തി.
താരതമ്യേന പുതുമുഖമായ അഗര ജ്ഞാനേന്ദ്രയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി.
മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് ജലസേചനവും മുതിർന്ന നേതാവായ ഈശ്വരപ്പക്ക് ഗ്രാമവികസനവും പഞ്ചായത്ത് രാജും ലഭിച്ചു, സംസ്ഥാനത്തെ പ്രധാന നേതാവായ ആർ.അശോക റവന്യു വകുപ്പ് നിലനിർത്തി.
ബി. ശ്രീരാമുലുവാണ് പുതിയ ഗതാഗത മന്ത്രി.
ബി.സി. നാഗേഷ് ആണ് പുതിയ പ്രൈമറി, സെക്കൻ്ററി വിദ്യാഭ്യാസ മന്ത്രി.
ഡോ: കെ.സുധാകർ ആരോഗ്യവും മെഡിക്കൽ വിദ്യാഭ്യാസവും നില നിർത്തി.
ഡോ: അശ്വഥ് നാരായണ ഉന്നത വിദ്യാഭ്യാസ വകുപ്പും ഐ.ടി./ബി.ടി വകുപ്പും നിലനിർത്തി.
മന്ത്രിമാരും അവരുടെ വകുപ്പും താഴെ..