ബെംഗളൂരു : വരാനിരിക്കുന്ന സാഹചര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് ഏറ്റവും പുതിയതും കർഷശനമായതുമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതിയ ഉത്തരവിലൂടെ പുറത്തിറക്കി സർക്കാർ.
സംസ്കാര ചടങ്ങുകളിൽ 20 പേരിലധികം പങ്കെടുക്കാൻ പാടില്ല, വിവാഹങ്ങൾക്ക് 100 ൽ താഴെ ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ.
മറ്റ് സാമൂഹിക, രാഷ്ട്രീയ, ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ട്.
ആരാധനാലയങ്ങൾ തുറക്കാമെങ്കിലും ഉൽസവങ്ങളോ ആളുകൾ കൂട്ടം കൂടുന്ന മതപരമായ ചടങ്ങുകളോ ഘോഷയാത്രകളോ സംഘടിപ്പിക്കാൻ പാടില്ല.
മഹാരാഷ്ട്രയും കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ദിനങ്ങളിൽ രാവിലെ 5 മുതൽ ഉച്ചക്ക് 2 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.
ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഇല്ല, ഹോം ഡെലിവറി 24 മണിക്കൂറും അനുവദിക്കും.
ശാലകളും തെരുവു കച്ചവടവും ഉച്ചക്ക് 2 മണി വരെ മാത്രം അനുവദിക്കും.
റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നതാണ് ഇക്കാര്യങ്ങൾ.