യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഓടുന്നത് ആർക്ക് വേണ്ടി? പ്രതിഷേധവുമായി യാത്രക്കാർ.

ബെംഗളുരു : രാവിലെ 8നുകണ്ണൂരിലെത്തും വിധം യശ്വന്ത് പൂർ-കണ്ണൂർ എക്സ്പ്രസിന്റെ(16527) സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ടു മലബാർ യാത്രക്കാരുടെ കൂട്ടായ്മ.

മുൻപു12 മണിക്കൂർ എടുത്തിരുന്ന ട്രെയിനിന്റെ സമയക്രമം പലതവണയായി റെയിൽവേ മാറ്റിയതോടെ, ഇപ്പോൾ 14 മണിക്കൂറെടുത്ത് രാവിലെ 9.50നാണ് കണ്ണൂരിലെത്തുന്നത്.

മറ്റു സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കായി പിടിച്ചിടുന്നതിനാൽ പലപ്പോഴും അരമണിക്കുറോളം വൈകാറുമുണ്ട്.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

ഇതേ തുടർന്നു രാവിലെ നാട്ടിലെത്താൻ
ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

മുൻപത്തെപ്പോലെ ട്രെയിൻ രാവിലെ
8ന് എത്തും വിധം സമയം പുനഃകമീകരിക്കണം എന്നാവശ്യപ്പെട്ട് ബാംഗ്ലൂർ മലബാർ ട്രാവലേഴ്സ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (ബിഎംടിആർപിഎഫ്) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ,
പാസഞ്ചേഴ്സ് അംനെറ്റീസ് കമ്മിറ്റി (പിഎസി) ചെയർമാൻ പി.കെ.
കൃഷ്ണദാസ്, എം.കെ.രാഘവൻ
എംപി, റെയിൽവേ അധികൃതർ
എന്നിവർക്കു നിവേദനം സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts